To advertise here, Contact Us



മെസ്സിക്ക് പരിക്ക്, ബാഴ്‌സയെ വിമര്‍ശിച്ച് അര്‍ജന്റീന പരിശീലകന്‍


1 min read
Read later
Print
Share

അടുത്ത മാസം പെറുവിനും പരാഗ്വെക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെസ്സിയുടെ സേവനം നഷ്ടമാകുമെന്നതാണ് ബൗസയുടെ ദേഷ്യത്തിന് പിന്നില്‍

ബ്യൂണസ് ഐറിസ്: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണക്കെതിരെ അര്‍ജന്റീന പരിശീലകന്‍ എദാഗാര്‍ദൊ ബൗസ രംഗത്ത്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ ലയണല്‍ മെസ്സിക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അര്‍ജന്റീന പരിശീലകന്‍ ബാഴ്‌സക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

To advertise here, Contact Us

അടുത്ത മാസം പെറുവിനും പരാഗ്വെക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെസ്സിയുടെ സേവനം നഷ്ടമാകുമെന്നതാണ് ബൗസയുടെ ദേഷ്യത്തിന് പിന്നില്‍. അത്‌ലറ്റിക്കോക്കെതിരായ മത്സരത്തിനിടെ പരിക്കിനെ തുടര്‍ന്ന് രണ്ടാം പകുതിയില്‍ മെസ്സി കളം വിട്ടിരുന്നു. അടുത്ത മൂന്നാഴ്ച്ച മെസ്സിക്ക് ഗ്രൗണ്ടിലിറങ്ങാന്‍ കഴിയില്ല.

''മെസ്സിയുടെ പരിക്ക് ശ്രദ്ധിക്കണമെന്ന്‌ അവര്‍ എനിക്ക് മെസ്സേജ് അയച്ചു. പക്ഷേ അവര് മെസ്സിയെ സംരക്ഷിച്ചില്ല. എല്ലാ മത്സരങ്ങളിലും അവനെ ഗ്രൗണ്ടിലിറക്കി'' ബാഴ്‌സക്കെതിരെ ബൗസ പൊട്ടിത്തെറിച്ചു.മെസ്സിയെക്കൂടാതെ അര്‍ജന്റീന കളിച്ചിട്ടുണ്ടെങ്കിലും അവനില്ലാതെ കളിക്കുന്നത് തന്നെ സംബന്ധിച്ച് വെല്ലുവിളിയാണെന്നും ബൗസ വ്യക്തമാക്കി.

ലാറ്റിനമേരിക്കയുടെ ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന. ലിമയില്‍ ഒക്ടോബര്‍ ആറിന് പെറുവിനെതിരെയും കോര്‍ദോബയില്‍ ഒക്ടോബര്‍ 11ന് പരാഗ്വെയ്‌ക്കെതിരെയുമാണ് അര്‍ജന്റീനയുടെ ഇനിയുള്ള മത്സരങ്ങള്‍. നാല് ടീമുകള്‍ക്കാണ് ലാറ്റിനമേരിക്ക ഗ്രൂപ്പില്‍ നിന്ന് 2018 റഷ്യ ലാകകപ്പില്‍ നേരിട്ട് സ്ഥാനം ലഭിക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us