To advertise here, Contact Us



കരുത്തരായ മുംബൈ എഫ്.സിയെ കീഴടക്കി പഴയ ഫോമിലേക്ക് തിരിച്ചെത്തി ബെംഗളൂരു എഫ്.സി


3 min read
Read later
Print
Share

രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ വിജയം

Photo: twitter.com|IndSuperLeague

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ എഫ്.സിയെ കീഴടക്കി ബെംഗളൂരു എഫ്.സി. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ വിജയം.

To advertise here, Contact Us

ബെംഗളൂരുവിനായി ക്ലെയിറ്റണ്‍ സില്‍വയും നായകന്‍ സുനില്‍ ഛേത്രിയും ഇരട്ട ഗോളുകളുമായി തിളങ്ങി. മുംബൈയ്ക്ക് വേണ്ടി ആദം ലെ ഫോണ്‍ഡ്രെയും ഇരട്ടഗോളുകള്‍ നേടി. സുനില്‍ ഛേത്രി മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി

ഈ വിജയത്തോട ബെംഗളൂരു പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ മുംബൈയ്ക്ക് ആദ്യ സ്ഥാനം നഷ്ടമായി. ഈ തോല്‍വിയോടെ ടീം രണ്ടാം സ്ഥാനത്തേക്ക് വീണു. ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് മുംബൈ ബെംഗളൂരുവിനെ തോല്‍പ്പിച്ചിരുന്നു.

മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ മുംബൈ എഫ്.സിയെ ഞെട്ടിച്ചുകൊണ്ട് ബെംഗളൂരു ലീഡെടുത്തു. ആദ്യ മുന്നേറ്റത്തില്‍ തന്നെയാണ് ബെംഗളൂരു ഗോള്‍ നേടിയത് എന്ന പ്രത്യേകതയുമുണ്ട്.പന്ത് പിടിച്ചെടുത്ത് മുന്നേറിയ ഉദാന്ത സിങ് മികച്ച ഒരു പാസ് ക്ലെയ്റ്റണ്‍ സില്‍വയ്ക്ക് നല്‍കി. പന്ത് പിടിച്ചെടുത്ത സില്‍വ അനായാസം പന്ത് വലയിലെത്തിച്ചു.

ഗോള്‍ വഴങ്ങിയതോടെ മുംബൈ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. ബെംഗളൂരു പ്രതിരോധത്തിലേക്കും നീങ്ങി. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മുംബൈയക്ക് സാധിച്ചു. 19-ാം മിനിട്ടില്‍ ആദം ലെ ഫോണ്‍ഡ്രെയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല.

മത്സരത്തിന്റെ 22-ാം മിനിട്ടില്‍ മുബൈയുടെ നെഞ്ചകം തകര്‍ത്ത് ബെംഗളൂരു രണ്ടാം ഗോള്‍ നേടി. ഇത്തവണയും ക്ലെയിറ്റണ്‍ സില്‍വ തന്നെയാണ് സ്‌കോര്‍ ചെയ്തത്. ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്.

ഉദാന്ത സിങ്ങിനെ ബിപിന്‍ ഫൗള്‍ ചെയ്തതിന്റെ ഫലമായി ബെംഗളൂരുവിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത സിസ്‌കോ കൃത്യമായി പന്ത് ബോക്‌സിലേക്കെത്തിച്ചു. ഉയര്‍ന്നുവന്ന പന്ത് ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സില്‍വ ഗോളാക്കി മാറ്റി. ഇതോടെ ആദ്യപകുതിയില്‍ സ്‌കോര്‍ 2-0 എന്ന നിലയിലായി.

രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചാണ് മുംബൈ കളിക്കാനിറങ്ങിയത്. അതിന് ഫലവും കണ്ടു. 49-ാം മിനിട്ടില്‍ ആദം ലെ ഫോണ്‍ഡ്രെയിലൂടെ മുംബൈ ഒരു ഗോള്‍ തിരിച്ചടിച്ചു. സായ് ഗൊദാര്‍ഡില്‍ നിന്നും പാസ്സ് സ്വീകരിച്ച ഫോണ്‍ഡ്രെ അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-1 എന്ന നിലയിലായി.

എന്നാല്‍ മുംബൈയുടെ ആഹ്ലാദം വെറും അഞ്ചുമിനിട്ട് മാത്രമാണ് നീണ്ടുനിന്നത്. ഗോള്‍ വഴങ്ങിയതോടെ വീണ്ടും ആക്രമണ ഫുട്‌ബോളിലേക്ക് ഗിയര്‍ മാറ്റിയ ബെംഗളൂരു 56-ാം മിനിട്ടില്‍ മത്സരത്തിലെ മൂന്നാം ഗോള്‍ നേടി. ഇത്തവണ നായകന്‍ സുനില്‍ ഛേത്രിയാണ് ഗോള്‍ നേടിയത്. തന്റെ 200-ാം മത്സരത്തില്‍ തന്നെ സ്‌കോര്‍ ചെയ്ത് ഛേത്രി താരമായി. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് നീട്ടി നല്‍കിയ പാസ്സ് സ്വീകരിച്ച ഛേത്രി മുംബൈ ഗോള്‍കീപ്പര്‍ അമരീന്ദറിനെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയില്‍, പരിക്കേറ്റ് ദീര്‍ഘകാലം കളിക്കാതിരുന്ന മലയാളി താരം ആഷിഖ് കുരുണിയന്‍ കളിക്കാനിറങ്ങി. പ്രൊട്ടക്ഷന്‍ മാസ്‌ക് വെച്ചാണ് താരം സിസ്‌കോയ്ക്ക് പകരക്കാരനായി ഇറങ്ങിയത്.

മൂന്നു ഗോള്‍ വഴങ്ങിയിട്ടും മുംബൈയുടെ ആക്രമണത്തിന് ഒട്ടും മൂര്‍ച്ച കുറഞ്ഞില്ല. അതിന്റെ ഭാഗമായി 72-ാം മിനിട്ടില്‍ മുംബൈ ഒരു ഗോള്‍ കൂടി തിരിച്ചടിച്ചു. ഇത്തവണയും സായ് ഗൊദാര്‍ഡ്-ലേ ഫോണ്‍േ്രഡ സഖ്യത്തിലൂടെയാണ് ഗോള്‍ പിറന്നത്.

ബോക്‌സിനകത്ത് നിന്നിരുന്ന ലെ ഫോണ്‍ഡ്രെയെ ലക്ഷ്യമാക്കി ഗോദാര്‍ഡ് പന്ത് ഉയര്‍ത്തി നല്‍കി. ഇത് പിടിച്ചെടുക്കാന്‍ ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് മുന്നോട്ടുകയറിവന്നു. എന്നാല്‍ ഗുര്‍പ്രീതിന്റെ കണക്കുകൂട്ടല്‍ തെറ്റി. ഫോണ്‍ഡ്രെ ഗുര്‍പ്രീതിന് മുകളിലൂടെ ഒരു ഹെഡ്ഡര്‍ പായിച്ച് പന്ത് വലയിലെത്തിച്ചു. ഫോണ്‍ഡ്രെ മത്സരത്തില്‍ നേടിയ രണ്ടാം ഗോളാണിത്. ഇതോടെ സ്‌കോര്‍ 3-2 എന്ന നിലയിലായി.

അവസാനം ഇന്‍ജുറി ടൈമില്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു നാലാം ഗോള്‍ കണ്ടെത്തി. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. മുംെൈബയുടെ ആക്രമണത്തില്‍ നിന്നും പന്ത് കണ്ടെത്തിയ ആഷിഖ് കുരുണിയന്‍ മുന്നോട്ട് ഓടിക്കയറിയ ഛേത്രിയ്ക്ക് പാസ്സ് നല്‍കി. പന്തുമായി കുതിച്ച ഛേത്രി ഗോള്‍കീപ്പര്‍ അമരീന്ദറിനെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ച് മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടം ആഘോഷിച്ചു. ഗോള്‍ വീണ് അല്‍പസമയത്തിനകം മത്സരം അവസാനിക്കുകയും ചെയ്തു.

Content Highlights: Bengaluru FC vs Mumbai City FC ISL 2020-2021

Content Highlights: Bengaluru FC vs Mumbai City FC ISL 2020-2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us