To advertise here, Contact Us



ആപ്പിള്‍ ജീവനക്കാരന്റെ മരണം: യു.പി പോലീസിന്റെ വാദം പൊളിച്ച് സിസിടിവി ദൃശ്യങ്ങള്‍


1 min read
Read later
Print
Share

വെടിയേറ്റ് മരിച്ച വിവേക് തിവാരി സാധാരണ രീതിയിലാണ് വണ്ടിയോടിച്ചതെന്നും ഒരു പ്രകോപനവും അയാളില്‍ നിന്നുണ്ടായിട്ടില്ലെന്നുമാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ലക്നൗ: ഉത്തര്‍പ്രദേശില്‍ ആപ്പിള്‍ കമ്പനി ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസിന്റെ വാദം പൊളിയുന്നു. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളാണ് വെടിവെച്ച പോലീസുകാരന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത്. വെടിയേറ്റ് മരിച്ച വിവേക് തിവാരി സാധാരണ രീതിയിലാണ് വണ്ടിയോടിച്ചതെന്നും ഒരു പ്രകോപനവും അയാളില്‍ നിന്നുണ്ടായിട്ടില്ലെന്നുമാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

To advertise here, Contact Us

വാഹന പരിശോധനക്കിടെ അമിത വേഗത്തിലെത്തിയ വിവേക് തിവാരിയുടെ കാര്‍ തന്റെ നേരെക്ക് ഒടിച്ചുവന്നപ്പോള്‍ പ്രാണരക്ഷാര്‍ഥം വെടിവച്ചുവെന്ന് ആയിരുന്നു പോലീസ് കോണ്‍സ്റ്റബിള്‍ പ്രശാന്ത് ചൗധരിയുടെ വാദം.

സംഭവത്തില്‍ യുപി സര്‍ക്കാരിനും പോലീസിനുമെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവേക് തിവാരിയുടെ കുടുംബം സന്ദര്‍ശിച്ചു. തിവാരിയുടെ കുടുംബവുമായി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയ്ക്കൊപ്പം യോഗി ആദിത്യനാഥ് 25 മിനിറ്റോളം ആശയ വിനിമയം നടത്തി. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അഞ്ചു ലക്ഷവും മാതാവിന് അഞ്ചു ലക്ഷവും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'മതനിരപേക്ഷത എന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത് ?' ഉദ്ധവ് താക്കറെയുടെ ചോദ്യവും ഉത്തരവും

Nov 29, 2019


mathrubhumi

1 min

മഹാരാഷ്ട്രയില്‍ 14708 വില്ലേജുകള്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

Oct 16, 2015


mathrubhumi

1 min

ലോറിസമരം തുടരുന്നു

Oct 6, 2015


mathrubhumi

1 min

അമരാവതി പദ്ധതിക്കുള്ള ലോക ബാങ്കിന്റെ 30 കോടി ഡോളര്‍ സഹായം പിന്‍വലിച്ചു

Jul 19, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us