To advertise here, Contact Us



'എല്ലാം തുലച്ചു'; ഫെര്‍ണാണ്ടീന്യോയ്ക്ക്‌ വധഭീഷണി


1 min read
Read later
Print
Share

ഫെര്‍ണാണ്ടീന്യോയുടെ ഭാര്യ റോസയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ചീത്തവിളികളുടെ പെരുമഴയാണ്.

ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ഫൈനലില്‍ ബ്രസീലിന്റെ ദുരന്തനായകനായ ഫെര്‍ണാണ്ടീന്യോയ്ക്ക് എതിരെ വധ ഭീഷണി. മത്സരത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയ താരത്തിനും കുടുംബത്തിനും നേരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അസഭ്യവര്‍ഷവും ഭീഷണിയുമാണ്.

To advertise here, Contact Us

ഫെര്‍ണാണ്ടീന്യോയുടെ ഭാര്യ റോസയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ചീത്തവിളികളുടെ പെരുമഴയാണ്. ആക്ഷേപസന്ദേശങ്ങള്‍ അതിരുവിട്ടതോടെ ഫെര്‍ണാണ്ടീന്യോയുടെ അമ്മ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു.

നിങ്ങളുടെ ഭര്‍ത്താവ് എല്ലാം തുലച്ചുവെന്ന് ഒരാള്‍ റോസയ്ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു. ഫെര്‍ണാണ്ടീന്യോ ചെയ്തത് പൊറുക്കാനാകാത്ത അപരാധമാണ് എന്നാണ് ചില ആരാധകര്‍ പറയുന്നത്. ചിലര്‍ അദ്ദേഹത്തെ കുരങ്ങനെന്ന് വിളിച്ചാണ് അധിക്ഷേപിച്ചതെന്ന് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.

ബെല്‍ജിയത്തിന് ലഭിച്ച കോര്‍ണര്‍ തടയുന്നതിനിടയില്‍ ഫെര്‍ണാണ്ടീന്യോയുടെ ദേഹത്ത് തട്ടി ബോള്‍ ബ്രസീല്‍ പോസ്റ്റില്‍ പതിക്കുകയായിരുന്നു. ഫെര്‍ണാണ്ടീന്യോയുടെ സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മുന്നിലെത്തിയത്.

തുടര്‍ന്ന് ഒരു ഗോള്‍ കൂടി നേടി അവര്‍ ലീഡുയര്‍ത്തി. എന്നാല്‍ ഒരു ഗോള്‍ മാത്രമേ ബ്രസീലിന് തിരിച്ചടിക്കാന്‍ സാധിച്ചുള്ളൂ. 2-1 തോറ്റ ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു.

Content Highlights; Brazil Midfielder Fernandinho Receives Racial Insults Over Own Goal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us