വസ്ത്രധാരണത്തില്‍ കംഫര്‍ട്ട് ആണ് പ്രധാനം, യാത്രകളില്‍ പ്രത്യേകിച്ചും


2 min read
Read later
Print
Share

ഹില്‍സ്‌റ്റേഷനുകളും ബീച്ചുകളുമാണ് ഫേവറേറ്റ്. നാട്ടില്‍ വാഗമണ്‍, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ പോയിട്ടുണ്ട്. പിന്നെ ഷിംല, മണാലി അവിടെവെച്ച് സ്‌കീയിങ് പരീക്ഷിച്ചിരുന്നു.

യാത്രകള്‍..മനസ്സിനും ശരീരത്തിനും നവോന്മേഷമേകുന്ന മറ്റൊന്നില്ല. ശരീരവും മനസ്സും അപ്പൂപ്പന്‍താടി പോലെ പാറിപ്പറക്കുന്ന അനുഭവം. അതിനാദ്യം ശ്രദ്ധിക്കേണ്ടത്‌ യാത്ര ടെന്‍ഷന്‍ ഫ്രീ ആയിരിക്കണം എന്നുള്ളതാണ്. മൊബൈലും ലാപ്‌ടോപ്പും യാത്രയില്‍ ഒഴിവാക്കുകയാണ് അതിന്റെ ആദ്യപടി. രണ്ട്, ലഗേജിന്റെ ഭാരം..വേണ്ടതും വേണ്ടാത്തതും എല്ലാം ട്രാവല്‍ ട്രോളിയില്‍ തിരുകും മുമ്പ് ഒന്നാലോചിക്കാം..മൂന്ന്, വസ്ത്രധാരണം. പോകുന്ന സ്ഥലത്തെ കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കാം.

യാത്ര ചെയ്യുമ്പോള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ഔട്ട്ഫിറ്റുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇവിടെ നടി ലിയോണ.

വസ്ത്രധാരണത്തില്‍ കംഫര്‍ട്ട് ആണ് പ്രധാനം. യാത്രകളില്‍ പ്രത്യേകിച്ചും. പ്രിയം ലൂസ് ഫിറ്റിനോട് തന്നെ. ഹരം പാന്റ്‌സ്, പലാസോ, ലിനന്‍ പാന്റ്‌സ് ഒക്കെയാണ് യാത്രകളിലെ സ്ഥിരം വേഷം. ജീന്‍സും ഇടാറുണ്ട്. പക്ഷേ, അതും സോഫ്റ്റ് മെറ്റീരിയല്‍ ആയിരിക്കണം. അതിനൊപ്പം ടീഷര്‍ട്ടോ, കോട്ടണ്‍ ടോപ്പോ ആണെങ്കില്‍ ആശ്വാസം. ബോഡി ഷെയ്പ്പ് ഉണ്ടാകില്ല. തടിയൊക്കെ തോന്നും. എന്നാലും കുഴപ്പമില്ല. ഇടയ്‌ക്കൊക്കെ കോട്ടന്‍ കുര്‍ത്തയും ലെഗിന്‍സും ഇടാന്‍ ഇഷ്ടമാണ്.

പൊതുവെ ആക്‌സസറീസ് ഒന്നും ഉപയോഗിക്കാറില്ല. യാത്രകളില്‍ തീരെയില്ല. പക്ഷേ ഒരു സ്ഥിരം മൂക്കുത്തിയുണ്ട്. അതാണെന്റെ ബേസിക് ആക്‌സസറി. യാത്രയിലാണെങ്കില്‍ ഒരു വാച്ചും കൈയില്‍ ഉണ്ടാകും. പിന്നെ കാന്‍വാസ് പോലെ പെട്ടെന്ന് ഇട്ട് ഇറങ്ങാന്‍ പറ്റുന്ന ഷൂകളോടാണ് താല്പര്യം. ഹീല്‍സ് അടുപ്പിക്കാറില്ല. യാത്രയില്‍ ചിലപ്പോള്‍ സ്ലിപ്പറുകളും ഉപയോഗിക്കും.

യാത്രക്കിറങ്ങുമ്പോള്‍ സ്‌കാര്‍ഫ് നിര്‍ബന്ധം. വിമാനത്തിലോ മറ്റ് എ.സി യാത്രകളിലോ ആണെങ്കില്‍ സ്‌കാര്‍ഫ് കഴുത്തിലൂടെ ഇടുകയോ, തലയില്‍ കെട്ടുകയോ ചെയ്യും.

ഹില്‍സ്‌റ്റേഷനുകളും ബീച്ചുകളുമാണ് ഫേവറേറ്റ്. നാട്ടില്‍ വാഗമണ്‍, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ പോയിട്ടുണ്ട്. പിന്നെ ഷിംല, മണാലി അവിടെവെച്ച് സ്‌കീയിങ് പരീക്ഷിച്ചിരുന്നു. ഇവിടെയൊക്കെ തണുപ്പ് കൂടുതലായതുകൊണ്ട് ജാക്കറ്റ്, ഷൂസ്, സോക്‌സ് എന്നിവയെടുത്ത് ഫുള്‍ സെറ്റപ്പിലാണ് പോക്ക്.

വര്‍ക്കല ബീച്ച് പോകണമെന്ന് വളരെ ആഗ്രഹമുള്ള സ്ഥലമാണ്. അച്ഛന്റെ തറവാട് തീരപ്രദേശത്താണ്. തൃശൂരിലെ കഴിമ്പ്രം എന്ന സ്ഥലത്ത്. വീട്ടിലിരുന്നാല്‍ തിരയടിക്കുന്ന ശബ്ദം കേള്‍ക്കാം. അതുകൊണ്ടാകും ബീച്ചുകളോട് ഒരു ഇഷ്ടക്കൂടുതല്‍. ഗോവയിലെ തിരക്ക് കൂടിയ ബീച്ചുകളും ഇഷ്ടമാണ്. ബീച്ച് ഫ്രണ്ടില്‍ റെസ്‌റ്റോറന്റ്‌ ഒക്കെയായി അത് വേറൊരു അന്തരീക്ഷമാണ്. ഗോവയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ചെയ്തിരുന്നു. പാരാഗ്ലൈഡിങ്, ജെറ്റ് സ്‌കീയിങ്, ബനാന റൈഡ്.. ഇനി സ്‌കൂബ ഡൈവിങ്ങില്‍ ഒരു കൈ നോക്കണം.


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram