കൂട്ടബലാത്സംഗത്തെ അതിജീവിച്ച മുഖ്താരണ്‍ ഫാഷന്‍ റാംപില്‍


1 min read
Read later
Print
Share

''അവര്‍ ആത്മഹത്യചെയ്യുകയോ വിഷാദത്തിനടിമപ്പെടുകയോ ചെയ്തില്ല. അവര്‍ ജീവിതത്തില്‍ മുന്നോട്ടുപോയി''

ഇസ്ലാമാബാദ്: പാകിസ്താനിലെ കൂട്ടബലാത്സംഗത്തെ അതിജീവിച്ച യുവതി കറാച്ചിയിലെ ഫാഷന്‍ വീക്കില്‍ മോഡലായി. തന്റെ ഗ്രാമത്തിലെ സ്ത്രീകള്‍ക്കായി അഭയകേന്ദ്രം സ്ഥാപിച്ച് സാമൂഹികപ്രവര്‍ത്തനം നടത്തുന്ന മുഖ്താരണ്‍ മായിയെ ഡിസൈനര്‍ റോസിന മുനീബാണ് പരിപാടിയില്‍ അവതരിപ്പിച്ചത്.
മുഖ്താരണ്‍ മായി
അക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് മുഖ്താരണ്‍ പറഞ്ഞു. മുഖ്താരണിനെ ആകര്‍ഷകമാക്കി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പരിപാടിക്കുമുമ്പുതന്നെ റോസിന വ്യക്തമാക്കിയിരുന്നു. ''അവര്‍ ആത്മഹത്യചെയ്യുകയോ വിഷാദത്തിനടിമപ്പെടുകയോ ചെയ്തില്ല. അവര്‍ ജീവിതത്തില്‍ മുന്നോട്ടുപോയി'', റോസിന പറഞ്ഞു.

മുഖ്താരണിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് റോസിന പരിപാടിക്ക് 'സിന്ദഗി കെ രംഗ്' എന്ന് പേരിട്ടത്.

2002-ല്‍ പന്ത്രണ്ടുവയസ്സുള്ള സഹോദരന് മേല്‍ജാതിയില്‍പ്പെട്ട സ്ത്രീയുമായി പ്രണയമുണ്ടെന്നാരോപിച്ച് ഒരു ഗോത്രസമിതി മുഖ്താരണിനെ കൂട്ടബലാത്സംഗംചെയ്യാന്‍ വിധിക്കുകയായിരുന്നു. കേസ് നടത്തിയെങ്കിലും പാക് സുപ്രീംകോടതി പ്രതികളെ മുഴുവന്‍ വെറുതെവിട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram