'ഞാന്‍ ഉമ്മയോട് പറഞ്ഞു അപ്പയ്‌ക്കെതിരേ കേസ് കൊടുക്കുകയാണ്'


ബിജു രാഘവന്‍

'എന്താ നീ അച്ഛനെ കള്ളക്കേസില്‍ കുടുക്കിയതാണോ' എന്ന് ചോദിച്ചവരുണ്ട്. 'അച്ഛന് തെറ്റ് തിരുത്താന്‍ ഒരു അവസരം കൊടുത്തൂടേ...'എന്ന് പോലീസ് പോലും ചോദിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല.

ന്റെ പേര് ഹനീഫ സാറ. അങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എളുപ്പം മനസ്സിലാവണമെന്നില്ല. പക്ഷേ അച്ഛനെതിരെ കേസുകൊടുത്ത തമിഴ് പെണ്‍കുട്ടി എന്നുപറഞ്ഞാല്‍ പലരും എന്നെ തിരിച്ചറിഞ്ഞേക്കാം. 'എന്താ നീ അച്ഛനെ കള്ളക്കേസില്‍ കുടുക്കിയതാണോ' എന്ന് ചോദിച്ചവരുണ്ട്. 'അച്ഛന് തെറ്റ് തിരുത്താന്‍ ഒരു അവസരം കൊടുത്തൂടേ...'എന്ന് പോലീസ് പോലും ചോദിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. ഇത്രയൊക്കെ കേട്ടപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത് എനിക്ക് മനസ്സിലായി, എന്താ ഈ കുട്ടിക്ക് പറ്റിയതെന്നല്ലേ. ഞാന്‍ പറയാം.

തമിഴ്‌നാട്ടിലെ ആമ്പൂര്‍ എന്ന സ്ഥലത്താണ് എന്റെ വീട്. പ്രശസ്തമായ ആമ്പൂര്‍ ബിരിയാണിയുടെ ജന്‍മസ്ഥലം. ജോലാര്‍പേട്ടയ്ക്കും കാട്പാടിക്കും ഇടയിലുള്ള ഗ്രാമം.ദേശീയപാതയ്ക്ക് ചുറ്റിലും താമസിക്കുന്ന നിരവധി കുടുംബങ്ങളിലൊന്നാണ് എന്റേതും. എന്റെ അപ്പ ഇഹ്‌സാനുള്ളയും ഉമ്മ മെഹറീനും പ്രണയിച്ച് കല്യാണം കഴിച്ചതാണ്. അപ്പ ഉമ്മയെ കിട്ടാനായി മതം മാറിയതാണ്. അതോടെ രണ്ടുപേരുംകുടുംബത്തില്‍നിന്ന് പുറത്തായി. ആരും സഹായിക്കാനുമില്ല. അപ്പ ബികോം വരെ പഠിച്ചിട്ടുണ്ട്. പക്ഷേ മുഴുവനാക്കാനായില്ല. മുനിസിപ്പാലിറ്റിയിലൊക്കെ ഓരോ അപേക്ഷകള്‍ എഴുതാന്‍ ആളുകളെ സഹായിക്കും. അതില്‍നിന്നുകിട്ടുന്ന പൈസയാണ് ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനം.

ക്ലാസില്‍ ഒന്നാമതെത്തിയാല്‍ സമ്മാനം

ഞാന്‍ എല്‍.കെ.ജിയില്‍ പഠിക്കുന്ന സമയം. ഞങ്ങളുടെ വീട്ടില്‍ ടോയ്‌ലെറ്റില്ല. നടരാജപുരം ഗ്രാമത്തിലെ ഒറ്റ വീട്ടിലും ടോയ്‌ലെറ്റില്ല. ഇതറിഞ്ഞപ്പോള്‍ സ്‌കൂളിലെ കൂട്ടുകാരൊക്കെ കളിയാക്കും. അത് കേട്ട് പലപ്പോഴും ഞാന്‍ സങ്കടപ്പെട്ടിട്ടുണ്ട്. വീട്ടില്‍ ടോയ്‌ലെറ്റില്ലാത്ത കാര്യം ആരെങ്കിലും അറിയുന്നത് എനിക്ക് നാണക്കേടായിത്തുടങ്ങി. അതുകൊണ്ട് ഞാന്‍ സ്‌കൂളിലൊന്നും അധികം ആരോടും ഈ കാര്യങ്ങള്‍ സംസാരിക്കാറില്ല. പക്ഷേ അന്നേ ഞാന്‍ അപ്പയോട് പറയാറുണ്ട്. 'ഞാന്‍ വലുതായി വരികയല്ലേ. ഇനിയും വെളിയില്‍ പോവാന്‍ പറ്റില്ലല്ലോ.' അപ്പോഴൊക്കെ അപ്പ എന്നെ സമാധാനിപ്പിക്കും. പിന്നാലെ എനിക്ക് വാക്ക് തരും, നീ ക്ലാസില്‍ ഒന്നാമതെത്തിയാല്‍ സമ്മാനമായി ഞാന്‍ ടോയ്‌ലെറ്റുണ്ടാക്കിത്തരാം.' അന്നുമുതല്‍ എല്ലാ ക്ലാസിലും ഞാന്‍ തന്നെയാണ് ഒന്നാമത്.

പക്ഷേ മൂന്നാംക്ലാസിലെത്തിയിട്ടും അപ്പ വാക്ക് പാലിച്ചില്ല. എപ്പോഴും ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറും. ഒരുപാട് കടങ്ങള്‍ ഉണ്ടെന്ന് പറയും. കൈയില്‍ കാശില്ലെന്ന് പറഞ്ഞ് സങ്കടപ്പെടും. പക്ഷേ ഞാന്‍ വളര്‍ന്നുവരികയല്ലേ. മുതിര്‍ന്ന പെണ്‍കുട്ടികള്‍ ടോയ്‌ലെറ്റില്ലാതെ പുറത്ത് പോവുന്നത് എന്തൊരു നാണം കെട്ട ഏര്‍പ്പാടാണ്. പക്ഷേ അത് എത്ര പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ഒടുവില്‍ ഞാന്‍ വീട്ടില്‍ ഒരു സമരം തന്നെ നടത്തി. രണ്ടുദിവസം ഭക്ഷണം കഴിച്ചില്ല. പട്ടിണിസമരം. അത് അപ്പയുടെ മനസ്സിളക്കുമെന്നാണ് വിചാരിച്ചത്. പക്ഷേ അതിനും ഫലമുണ്ടായില്ല. അങ്ങനെ കഴിഞ്ഞ സെപ്തംബറില്‍ ഞാനാ തീരുമാനം എടുത്തു. ഇതിനൊരു പരിഹാരം ഉണ്ടാവണമല്ലോ. ഞാന്‍ ഉമ്മയോട് പറഞ്ഞു.'അപ്പയ്‌ക്കെതിരെ കേസ് കൊടുക്കുകയാണ്'.

തുടര്‍ന്ന് വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങൂ

Content Highlights: Girl Power, Star kid

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023