കൊറോണ; ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്


1 min read
Read later
Print
Share

ജൂലായ് 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ടോക്കിയോ ഒളിമ്പിക്‌സ് തീരുമാനിച്ചിരുന്നത്

Image Courtesy: Getty Images, Twitter

ടോക്കിയോ: കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി സെയ്‌ക്കോ ഹാഷിമോട്ടോയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. മത്സരങ്ങള്‍ ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെച്ചേക്കുമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാന്‍ പാര്‍ലമെന്റിലെ ഒരു ചോദ്യത്തിന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ടോക്കിയോയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായുള്ള (ഐ.ഒ.സി) കരാര്‍ പ്രാകാരം മത്സരങ്ങള്‍ 2020-നുള്ളില്‍ പൂര്‍ത്തീകരിച്ചാല്‍മതിയെന്നാണ് ഉള്ളതെന്നും ഹാഷിമോട്ടോ ചൂണ്ടിക്കാട്ടി.

ജൂലായ് 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ടോക്കിയോ ഒളിമ്പിക്‌സ് തീരുമാനിച്ചിരുന്നത്. അതേസമയം ഗെയിംസ് ആസൂത്രണം ചെയ്തപോലെ തന്നെ നടക്കുമെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ഹാഷിമോട്ടോ കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായി നിരവധി കായിക മേളകള്‍ ഇതിനോടകം തന്നെ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. 2020 ലോക അത്ലറ്റിക്‌സ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പും ഏപ്രില്‍ 19-ന് തീരുമാനിച്ചിരുന്ന ചൈനീസ് ഗ്രാന്‍ഡ്പ്രീയുമുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്.

ചൈനയില്‍ ഉത്ഭവിച്ച കൊറോണ വൈറസ് അറുപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ഇതുവരെ മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

Content Highlights: Tokyo Olympics 2020 could be postponed to end of year

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram