അബുദാബി പിച്ച് ക്യുറേറ്ററെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി


1 min read
Read later
Print
Share

Photo: twitter.com|AbuDhabiCricket

അബുദാബി: ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലെ പിച്ചൊരുക്കിയിരുന്ന ക്യുറേറ്ററെ മരിച്ച നിലയില്‍ കണ്ടെത്തി.

ഞായറാഴ്ച നടന്ന ന്യൂസീലന്‍ഡ് - അഫ്ഗാനിസ്താന്‍ മത്സരത്തിനു മുമ്പാണ് ഇന്ത്യന്‍ വംശജനായ ക്യുറേറ്റര്‍ മോഹന്‍ സിങ്ങിനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ മത്സരത്തിനായി പിച്ചൊരുക്കിയതും മോഹനായിരുന്നു.

മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൊഹാലി സ്വദേശിയായ മോഹന്‍ സിങ് മുന്‍ ബിസിസിഐ ചീഫ് ക്യുറേറ്റര്‍ ദല്‍ജിത്ത് സിങ്ങിനൊപ്പം ജോലി ചെയ്തയാളാണ്. പിന്നീട് 2000-ന്റെ തുടക്കത്തിലാണ് അദ്ദേഹം യുഎഇയിലേക്ക് വരുന്നത്. അദ്ദേഹത്തിന്റെ മരണത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അനുശോചനമറിയിച്ചു.

2004 സെപ്റ്റംബറിലാണ് മോഹന്‍ അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിന്റെ ഭാഗമാകുന്നത്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ക്യുറേറ്ററെന്ന നിലയില്‍ ഇന്ത്യയില്‍ പരിശീലനം നേടിയ ശേഷമായിരുന്നു ഇത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram