ആഘോഷത്തിനിടെ നിലതെറ്റി; ബ്രസീലിന്റെ പരിശീലകനും വേണം ചികിത്സ


1 min read
Read later
Print
Share

ഗ്രൗണ്ടിലേയ്ക്ക് ഓടിയിറങ്ങുന്നതിനിടെ സബ്സ്റ്റിറ്റ്യൂട്ട് ഗോളി എഡേഴ്സൺ മൊറേയ്സ് തട്ടിയാണ് ടിറ്റെ ഗ്രൗണ്ടിൽ തലകുത്തി വീണത്.

മോസ്ക്കോ: റഷ്യയിലെത്തിയ ബ്രസീലിന്റെ ലോകകപ്പ് ഫുട്ബോൾ ടീമിലെ ഡോക്ടർമാർക്ക് പിടിപ്പതു പണിയാണ്. കളിക്കാരെ മാത്രമല്ല, ടീമിലെ പരിശീലകരെയും പരിക്കിന് ചികിത്സിക്കേണ്ട അവസ്ഥയിലാണ് അവർ.

ടീമിന്റെ മുഖ്യ പരിശീലകൻ ടിറ്റേയ്ക്കാണ് പരിക്കിന് ചികിത്സ വേണ്ടിവന്നത്. കഴിഞ്ഞ ദിവസം കോസ്റ്ററീക്കയ്ക്കെതിരായ മത്സരത്തിനിടെ വീണ് തുടയിൽ കടുത്ത പേശിക്ക് പരിക്കേറ്റത്. ഫിലിപ്പെ കുട്ടീന്യോ നേടിയ തൊണ്ണൂറ്റിയൊന്നാം മിനിറ്റിലെ ഗോൾ ആഘോഷിക്കുന്നതിനിടെയാണ് ടിറ്റേയ്ക്ക് വീണ് പരിക്കേറ്റത്. ഗോളടിച്ചതിന്റെ സന്തോഷത്തിൽ ഡഗ്ഗൗട്ടിൽ നിന്ന് ഗ്രൗണ്ടിലേയ്ക്ക് ഓടിയിറങ്ങുന്നതിനിടെ സബ്സ്റ്റിറ്റ്യൂട്ട് ഗോളി എഡേഴ്സൺ മൊറേയ്സ് തട്ടിയാണ് ടിറ്റെ ഗ്രൗണ്ടിൽ തലകുത്തി വീണത്.

ടിറ്റെയുടെ പരിക്ക് ഗുരുതരമല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. തന്റെ കരിയറിൽ ആദ്യമായാണ് ഇതുപോലെ ഒരു പരിശീലകനെ പരിക്കിന് ചികിത്സിക്കേണ്ടിവരുന്നതെന്ന് ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ പറഞ്ഞു.

നെയ്മർ പരിക്കിൽ നിന്ന് മുക്തനായെങ്കിലും മറ്റ് താരങ്ങൾ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. പരിക്കേറ്റ ഡഗ്ലസ് സിൽവയെയും ഡാനിലോയെയും സെർബിയക്കെതിരായ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വിറ്റ്സർലൻഡിനെതിരായ ആദ്യ മത്സരത്തിൽ കളിച്ച ഡാനിലോ ഇടുപ്പിലെ പരിക്കിനെ തുടർന്ന് കോസ്റ്ററീക്കെയ്ക്കെതിരായ രണ്ടാം മത്സരത്തിന് ഇറങ്ങിയിരുന്നില്ല.

കോസ്റ്ററീക്കയ്ക്കെതിരായ മത്സരത്തിലാണ് ഡഗ്ലസ് കോസ്റ്റയ്ക്ക് പരിക്കേറ്റത്.

Content Highlights: Fifa World Cup Injuries Brazil Titte Neymar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram