നൂറ്റി എഴുപത്തേഴ് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ആദ്യത്തെ ക്രിസ്മസ് കാര്‍ഡ് വീണ്ടും വില്‍പനയ്ക്ക്


1 min read
Read later
Print
Share

കുട്ടി മുതിര്‍ന്നവരുമൊത്ത് വൈന്‍ കുടിക്കുന്ന രംഗം ആളുകള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു അവരുടെ ആരോപണം.

Photo: wikipedia.org|wiki|Christmas_card

1843 ലാണ് ആദ്യത്തെ ക്രിസ്മസ് കാര്‍ഡ് പുറത്തിറങ്ങുന്നത്. വിക്ടോറിയന്‍ കാലഘട്ടത്തിന്റെ ഒരു രൂപരേഖയായിരുന്നു കാര്‍ഡില്‍ ആലേഖനം ചെയ്തിരുന്നത്. എന്നാല്‍ ഇത് അക്കാലത്ത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഒരു ഇംഗ്ലീഷ് കുടുംബം വൈന്‍ഗ്ലാസുകള്‍ ടോസ്റ്റ് ചെയ്യുന്ന ചിത്രമായിരുന്നു അത്. അന്ന് 1000 കോപ്പികളാണ് ആ കാര്‍ഡ് പ്രിന്റ് ചെയ്തത്. ഇന്ന് ലോകത്ത് 30 കോപ്പികള്‍ മാത്രമാണ് ആദ്യത്തെ ക്രിസ്മസ് കാര്‍ഡിന്റേതായി അവശേഷിക്കുന്നത്. ക്രിസ്മസ്, പുതുവത്സര ദിനങ്ങള്‍ക്കുള്ള ആശംസകളായി ഈ കാര്‍ഡ് രൂപകല്‍പ്പന ചെയ്തത് ചിത്രകാരനും ചിത്രകാരനുമായ ജോണ്‍ കാല്‍കോട്ട് ഹോര്‍സ്ലിയാണ്. ലണ്ടനിലെ വിക്ടോറിയ & ആല്‍ബര്‍ട്ട് മ്യൂസിയം സ്ഥാപിച്ച ബ്രിട്ടീഷ് സിവില്‍ സര്‍വീസിന്റെ പിതാവായ സര്‍ ഹെന്റി കോളിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് ലക്ഷങ്ങള്‍ വിലവരുന്ന ഈ വ്യവസായം ലോകത്ത് ആരംഭിച്ചത്.

പുസ്തകങ്ങളും അവയുടെ കൈയെഴുത്തുപ്രതികളും വില്‍ക്കുന്ന മാര്‍വിന്‍ ഗെറ്റ്മാന്‍ എന്നയാളാണ് ഇത് പുറത്തിറക്കിയത്. മെറി ക്രിസ്മസ് എന്നും ഹാപ്പി ന്യൂ ഇയര്‍ എന്നും കുറിച്ച കാര്‍ഡില്‍ പത്തൊമ്പതാം നൂറ്റാണ്ടിനെ സൂചിപ്പിക്കുന്ന നിരവധികാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും വസ്ത്രധാരണം. എന്നാല്‍ ഒരു ചെറിയ പെണ്‍കുട്ടി മുതിര്‍ന്നയാളുടെ ഗ്ലാസില്‍ നിന്ന് വൈന്‍ കുടിക്കുന്ന രംഗമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.

ഈ കാര്‍ഡ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ അക്കാലത്ത് രംഗത്തെത്തി. കുട്ടി മുതിര്‍ന്നവരുമൊത്ത് വൈന്‍ കുടിക്കുന്ന രംഗം ആളുകള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു അവരുടെ ആരോപണം.

ലണ്ടനിലെ ക്രിസ്റ്റി ലേലകമ്പനി ഈ അപൂര്‍വ കാര്‍ഡുകളിലൊന്ന് ഈ വര്‍ഷം വില്‍പനയ്ക്ക് വച്ചിട്ടുണ്ട് 5,000 മുതല്‍ 8,000 പൗണ്ട് വരെ (49,684.85 രൂപ മുതല്‍, 794957.64 വരെ) വിലയിലാണ് വില്‍പന.

Content Highlights: First Commercially Printed Christmas Card from 1843 up for Sale

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram