സ്‌പെഷ്യല്‍ ഡിഫന്‍സ് ഫോറത്തില്‍ 500-ലധികം ഒഴിവുകള്‍: പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് പി.ഐ.ബി


careers.updates.d

1 min read
Read later
Print
Share

കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സ്‌പെഷ്യല്‍ ഡിഫന്‍സ് പേഴ്‌സണല്‍ ഫോറം ക്ഷണിച്ചതെന്ന തരത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമാണെന്നും മന്ത്രാലയത്തിന് കീഴില്‍ അത്തരമൊരു സ്ഥാപനമില്ലെന്നും പി.ഐ.ബി ട്വിറ്ററിലൂടെ വ്യക്തമാക്കി

-

സ്പെഷ്യൽ ഡിഫൻസ് പേഴ്സണൽ ഫോറത്തിൽ 500-ലധികം ഒഴിവുകൾ എന്ന പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ (പി.ഐ.ബി). കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കുന്ന 'എംപ്ലോയിമെന്റ് ന്യൂസി'ന്റെ ആഗസ്റ്റ് 15-ലെ ലക്കത്തിലാണ് ഇത്തരമൊരു വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്.

കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സ്പെഷ്യൽ ഡിഫൻസ് പേഴ്സണൽ ഫോറം ക്ഷണിച്ചതെന്ന തരത്തിൽ പ്രസിദ്ധീകരിച്ച വാർത്ത വ്യാജമാണെന്നും മന്ത്രാലയത്തിന് കീഴിൽ അത്തരമൊരു സ്ഥാപനമില്ലെന്നും പി.ഐ.ബി ട്വിറ്ററിലൂടെ വ്യക്തമാക്കി.

— PIB Fact Check (@PIBFactCheck) August 12, 2020

ഇത്തരമൊരു പിഴവ് സംഭവിച്ചതിൽ 'എംപ്ലോയിമെന്റ് ന്യൂസും' ഖേദം പ്രകടിപ്പിച്ചു. അടുത്തലക്കത്തിൽ ഇത് സംബന്ധിക്കുന്ന കോറിജൻഡം പുറത്തിറക്കുമെന്നും അവർ അറിയിച്ചു. വിവിധ തസ്തികകളിലെ ഒഴിവുകളെക്കുറിച്ചുള്ള വിവിരങ്ങളറിയാൻ രാജ്യത്താകമാനമുള്ള ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന പ്രസിദ്ധീകരണമാണിത്.മലയാളത്തിലെ തൊഴിൽ പ്രസിദ്ധീകരണങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

Content Highlights: Office Of The Special Defence Personnel Forum Is A Fake Organisation PIB Fact Check, Employment News

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram