രാംജാസ് കോളേജ്: ആസാദി മുദ്രാവാക്യവുമായി ഉമര്‍, ഗാന്ധിസൂക്തം പാടി എന്‍.എസ്.യു


By

2 min read
Read later
Print
Share

എ.ബി.വി.പി.ക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ പോലീസ് ആസ്ഥാനത്തേയ്ക്കു നടത്തിയ പ്രതിഷേധത്തില്‍ ഉമര്‍ ഖാലിദ് എ.ബി.വി.പിയില്‍ നിന്ന് സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കിയത് ശ്രദ്ധേയമായി.

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കള്‍ പ്രസംഗിക്കുന്നതിനെ എ.ബി.വി.പിക്കാര്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നുള്ള സംഘര്‍ഷാന്തരീക്ഷം മാറാതെ ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളേജ്. ബുധനാഴ്ച ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് അടച്ചിട്ട കോളേജ് വ്യാഴാഴ്ചയും പ്രവര്‍ത്തിച്ചില്ല.
എന്നാല്‍, സംഘര്‍ഷാവസ്ഥ ഉള്ളതു കൊണ്ടല്ല കോളേജില്‍ വ്യാഴാഴ്ച ക്ലാസ് നടക്കാതിരുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. അതേസമയം, എ.ബി.വി.പി.ക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ പോലീസ് ആസ്ഥാനത്തേയ്ക്കു നടത്തിയ പ്രതിഷേധത്തില്‍ ഉമര്‍ ഖാലിദ് എ.ബി.വി.പിയില്‍ നിന്ന് സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കിയത് ശ്രദ്ധേയമായി. സമാധാന മാര്‍ച്ചു നടത്തിയ എന്‍.എസ്.യുക്കാരാവട്ടെ രഘുപതി രാഘവ രാജാറാം പാടി പ്രതിഷേധം വേറിട്ടതാക്കി.

ഐ.ടി.ഒയിലെ പോലീസ് ആസ്ഥാനത്തേയ്ക്കു നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ജെ.എന്‍.യു, ജാമിയ മിലിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു. ഡി.യു.വില്‍ പ്രസംഗിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ജെ.എന്‍.യു. വിദ്യാര്‍ഥി ഉമര്‍ ഖാലിദ് മാര്‍ച്ചിനെത്തി. പ്രസംഗത്തിനിടെ, 'എ.ബി.വി.പി. സേ ആസാദി' എന്ന മുദ്രാവാക്യം ഉമര്‍ ഉയര്‍ത്തിയത് പ്രതിഷേധത്തെ ശ്രദ്ധേയമാക്കി.

'ഞാന്‍ ഡി.യുവില്‍ പ്രസംഗിച്ചിരുന്നെങ്കില്‍ ഏതാനും വിദ്യാര്‍ഥികളേ കേള്‍ക്കുമായിരുന്നുള്ളൂ. എന്നാല്‍, ഇപ്പോള്‍ രാജ്യം മുഴുവന്‍ എന്നെ കേള്‍ക്കുന്നു. ഞാന്‍ ദേശദ്രോഹിയും ഭീകരസംഘടനകളുമായി ബന്ധമുള്ളയാളുമാണെന്ന് പോലീസ് വാദിക്കുന്നു. എന്നാല്‍, അവര്‍ക്ക് ഇതേവരെ കുറ്റപത്രം തയ്യാറാക്കാനായിട്ടില്ല.'- ഉമര്‍ ഖാലിദ് പറഞ്ഞു.

മോറിസ് നഗര്‍ പോലീസ് സ്റ്റേഷനിലേയ്ക്കായിരുന്നു എന്‍.എസ്.യുവിന്റെ സമാധാനമാര്‍ച്ച്. എ.ബി.വി.പിയുടെ സംഘര്‍ഷത്തെ അപലപിച്ച് 'രഘുപതി രാഘവ രാജാറാം' പാടിയായിരുന്നു എന്‍.എസ്.യുവിന്റെ പ്രതിഷേധ പരിപാടി. ഞങ്ങള്‍ സമാധാനത്തില്‍ വിശ്വസിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നില കൊള്ളുന്നു. വിഷയം ആരും രാഷ്ട്രീയവത്കരിക്കരുതെന്ന് എന്‍.എസ്.യു. പ്രസിഡന്റ് അമൃത ധവാന്‍ പറഞ്ഞു.

അമ്പതോളം എ.ബി.വി.പി. പ്രവര്‍ത്തകര്‍ വ്യാഴാഴ്ച നോര്‍ത്ത് ക്യാമ്പസിലെ ആര്‍ട്‌സ് ഫാക്കല്‍റ്റിക്കു സമീപം കൂടി നിന്നത് സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി. ജെ.എന്‍.യുവിലേതു പോലുള്ള സംഭവങ്ങള്‍ ഇവിടെ ആവര്‍ത്തിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അവര്‍ ദേശദ്രോഹികളാണ്. അവര്‍ ത്രിവര്‍ണ പതാകയോടും ഭാരത മാതാവിനോടും അനാദരവു കാട്ടുന്നു. അതൊന്നും ഡി.യുവില്‍ ഞങ്ങള്‍ അനുവദിക്കില്ല- ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് അമിത് തന്‍വര്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ സംഘര്‍ഷത്തില്‍ നിന്നു പിന്തിരിയണമെന്ന് ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗി അഭ്യര്‍ഥിച്ചു. ക്യാമ്പസില്‍ സമാധാനം പുലര്‍ത്താന്‍ വിദ്യാര്‍ഥികള്‍ സഹകരിക്കണം. ആരും ആത്മസംയമനം കൈവിടാന്‍ പാടില്ല. ഇപ്പോഴുള്ള വിവാദങ്ങളെക്കുറിച്ച് പ്രോക്ടറുടെ ഓഫീസ് അന്വേഷിക്കുമെന്നും വി.സി. വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
shino

2 min

'മദ്യപിച്ച് കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണണം, കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ട്'

May 21, 2023


biden modi

1 min

'താങ്കള്‍ ഞങ്ങള്‍ക്ക് വലിയ തലവേദനയാണ്; മോദിയുടെ ജനപ്രീതിയില്‍ അത്ഭുതംകൂറി ബൈഡനും അല്‍ബനീസും

May 21, 2023


Rahul

1 min

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയെന്ന് രാഹുല്‍

May 21, 2023