അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ രജിസ്‌ട്രേഷൻ ഇനി വീട്ടിൽതന്നെ


1 min read
Read later
Print
Share

ചെന്നൈ: അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ രജിസ്‌ട്രേഷൻ വീട്ടിൽതന്നെ നടത്താൻ പദ്ധതിയുമായി തമിഴ്‌നാട് സർക്കാർ. ബയോമെട്രിക് വിവരങ്ങളടക്കം രേഖപ്പെടുത്താൻ സാമൂഹിക ക്ഷേമവകുപ്പ് ജീവനക്കാർ വീട്ടിലെത്തും.

പദ്ധതി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാർ മുഖേനയായിരിക്കും സംരംഭം നടപ്പാക്കുക. ഇതുപ്രകാരം ലാപ്‌ടോപ്, ബയോമെട്രിക് യന്ത്രം തുടങ്ങിയ ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു.

ആകെ 1,302 കിറ്റുകളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. 13.61 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അങ്കണവാടി ജീവനക്കാർ അവരവരുടെ മേഖലയിലുള്ള വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിക്കും. ഉപകരണങ്ങൾ ഉപയോഗിച്ച് ബയോമെട്രിക് വിവരങ്ങളും വീട്ടിൽ വെച്ചുതന്നെ രേഖപ്പെടുത്തും. ഗർഭിണികൾ, മുലകൊടുക്കുന്ന അമ്മമാർ തുടങ്ങിയവർക്ക് ആധാർ രജിസ്‌ട്രേഷനുവേണ്ടി ഗ്രാമപ്രദേശങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
ബുർജ് ഖലീഫയിൽ തെലങ്കാനയുടെ ‘ബത്കമ്മയും’

1 min

ബുർജ് ഖലീഫയിൽ തെലങ്കാനയുടെ ‘ബത്കമ്മയും’

Oct 25, 2021


mathrubhumi

1 min

നാലുമാസത്തിൽ 202 വാഗ്ദാനങ്ങൾ നടപ്പാക്കി ഡി.എം.കെ. സർക്കാർ

Sep 26, 2021


രാജ്യസഭാ തിരഞ്ഞെടുപ്പ്: ഡി.എം.കെ. സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു

1 min

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഡി.എം.കെ. സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു

Sep 22, 2021