ചൈനീസ് ഡ്രോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ സൈന്യം


1 min read
Read later
Print
Share

സൈബര്‍ ഭീഷണി മുന്‍നിര്‍ത്തിയാണ് ഡിജെഐ ടെക്‌നോളജിയുടെ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂയോര്‍ക്ക് : ചൈനീസ് നിര്‍മിത ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി അമേരിക്കന്‍ സൈന്യം. സൈബര്‍ ഭീഷണി മുന്‍നിര്‍ത്തിയാണ് ചൈന ആസ്ഥാനമായുള്ള ഡിജെഐ ടെക്നോളജിയുടെ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് സൈന്യം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഡിജെഐയുടെ ഡ്രോണുകള്‍ക്ക് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ടെന്നും ഇതിന്റെ പേരിലാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നും സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ഡിജെഐ കമ്പനിയുടെ എല്ലാത്തരം ഉപകരണങ്ങള്‍ക്കും സോഫ്റ്റ്വെയറുകള്‍ക്കും വിലക്ക് ബാധകമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡിജെഐയുടെ എല്ലാ തരത്തിലും ഉപകരണങ്ങളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗം നിര്‍ത്തിവെക്കാനും ഡിജെഐ ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ അമേരിക്കന്‍ സൈന്യം വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നവയാണ് ഡിജെഐ ഡ്രോണുകള്‍. ലോകത്താകമാനം വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡ്രോണുകളില്‍ 70 ശതമാനവും ഡിജെഐ കമ്പനി നിര്‍മിക്കുന്നവയാണ്.

ദുഖകരവും ഞെട്ടിക്കുന്നതുമായ വിവരം എന്നാണ് ഡ്രോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനത്തോട് ഡിജെഐ പ്രതികരിച്ചത്. ഇത്തരമൊരു തീരുമാനമെടുക്കും മുന്‍പ് തങ്ങളുമായി ബന്ധപ്പെടാന്‍പോലും അമേരിക്കന്‍ സൈന്യം തയാറായില്ലെന്നും കമ്പനി വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram