ഐഎസുമായുള്ള യുദ്ധം ഇറാഖ് അവസാനിപ്പിച്ചു


1 min read
Read later
Print
Share

ഐഎസ് തീവ്രവാദികളില്‍ ചിലര്‍ സിറിയയിലെ കുഗ്രാമങ്ങളിലേക്കും തുര്‍ക്കി അതിര്‍ത്തി വഴിയും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റുമായുള്ള പോരാട്ടം അവസാനിച്ചെന്ന് ഇറാഖിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് പ്രഖ്യാപനം നടത്തിയത്. ഇറാഖ്-സിറിയ അതിര്‍ത്തിയുടെ പൂര്‍ണ്ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്നും അദ്ദേഹം ബാഗ്ദാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സിറിയയില്‍ ഐഎസിനെതിരെയുള്ള തങ്ങളുടെ പോരാട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് രണ്ടു ദിവസം മുമ്പ് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 2014 മുതല്‍ ഐഎസ് ഇറാഖിലും സിറിയയിലുമായി വിവിധ പ്രവിശ്യകള്‍ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തുകയായിരുന്നു.

നീണ്ട പോരാട്ടത്തിനൊടുവില്‍ ഇറാഖ് സൈന്യം ഈ വര്‍ഷം ജൂലായില്‍ മൊസൂളും സിറിയന്‍ സൈന്യം കഴിഞ്ഞ മസാം റാഖയും പിടിച്ചെടുത്തു. ഐഎസ് തീവ്രവാദികളില്‍ ചിലര്‍ സിറിയയിലെ കുഗ്രാമങ്ങളിലേക്കും തുര്‍ക്കി അതിര്‍ത്തി വഴിയും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഐഎസുമായുള്ള നേരിട്ടുള്ള യുദ്ധം തങ്ങള്‍ ഇപ്പോള്‍ അവസാനിപ്പിക്കുകയാണ്. എന്നാല്‍ ഐഎസ് ഗ്രൂപ്പിന്റെ ആശയങ്ങളോടുള്ള പോരാട്ടം തുടരുകയും ചെയ്യുമെന്ന് ഹൈദര്‍ അല്‍ അബാദി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram