ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തു


1 min read
Read later
Print
Share

പത്താം ക്ലാസില്‍ നൂറു ശതമാനം വിജയത്തിനായി മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥിയെ തോല്‍പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിലായിരുന്നു പ്രതിഷേധം

കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് നത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ സ്‌കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തു. പോലീസ് സമരക്കാര്‍ക്കുനേരെ ലാത്തി വീശി.

ഞായറാഴ്ച രാവിലെ 11.15ഓടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായി ക്രോസ് റോഡ്‌സ് സ്‌കൂളിലെത്തിയത്. സ്‌കൂള്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ക്ലാസ് മുറികളില്‍ കയറി ബെഞ്ചും മേശയും തല്ലിത്തകര്‍ക്കുകയും പുറത്തേക്ക് എറിയുകയും ചെയ്തിട്ടുണ്ട്.

എസ്എഫ്ഐ മാര്‍ച്ച് നടത്തുന്ന വിവരമറിഞ്ഞ് വലിയ പോലീസ് സന്നാഹം സ്കൂളിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏതാനും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പിന്നീട് സമരക്കാരെ സ്‌കൂള്‍ വളപ്പില്‍നിന്ന് പുറത്താക്കുകയും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി വാഴൂര്‍ പുളിക്കല്‍കവല സ്വദേശി ഈപ്പന്‍ വര്‍ഗീസിന്റെ മകന്‍ ബിന്റോ ശനിയാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്. പത്താം ക്ലാസില്‍ നൂറു ശതമാനം വിജയത്തിനായി മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥിയെ തോല്‍പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഈ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.

Content Highlights: student's death, SFI march, Crossroads School, student's suicide

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

പുതിയ ട്രെയിന്‍ സമയം: ഏറനാട്, ശതാബ്ദി, വേണാട്, ഇന്റര്‍സിറ്റി സമയങ്ങളില്‍ മാറ്റം

Sep 29, 2016


mathrubhumi

1 min

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാനാഗ്രഹമെന്ന് കൊടിക്കുന്നില്‍

Jan 17, 2016


mathrubhumi

1 min

പിരിച്ചുവിടാനുള്ള തീരുമാനം അഴിമതി കണ്ടുപിടിച്ചതിനുള്ള പ്രതിഫലം- രാജു നാരായണ സ്വാമി

Jun 21, 2019