Sabarimala Verdict: പന്ത്രണ്ട് വര്‍ഷത്തിലധികം നീണ്ട വിചാരണ; ശബരിമല വിധിയിലെ നാള്‍വഴികള്‍


2 min read
Read later
Print
Share

പന്ത്രണ്ട് വര്‍ഷത്തിലധികം നീണ്ടുനിന്ന വിചാരണകള്‍ക്കൊടുവിലായിരുന്നു പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശാനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി. അതിന് പിന്നാലെ സംസ്ഥാനമാകെ കലാപ കലുഷിതമായി. പുനഃപരിശോധനാ ഹര്‍ജികളുടെ ഒരു നിരതന്നെ കോടതിയുടെ മുന്നിലെത്തി. സുപ്രധാനമായ പരമോന്നത വിധിയും ശബരിമല സ്ത്രീ പ്രവേശനത്തിന്റേയും നാള്‍ വഴിയിലൂടെ

ന്ത്രണ്ട് വര്‍ഷത്തിലധികം നീണ്ടുനിന്ന വിചാരണകള്‍ക്കൊടുവിലായിരുന്നു പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശാനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി. അതിന് പിന്നാലെ സംസ്ഥാനമാകെ കലാപ കലുഷിതമായി. പുനഃപരിശോധനാ ഹര്‍ജികളുടെ ഒരു നിരതന്നെ കോടതിയുടെ മുന്നിലെത്തി. സുപ്രധാനമായ പരമോന്നത വിധിയും ശബരിമല സ്ത്രീ പ്രവേശനത്തിന്റേയും നാള്‍ വഴിയിലൂടെ

  • 1951 മെയ് 18: 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരി മലയില്‍ പ്രവേശിക്കരുതെന്ന് ആചാരം. 1951 മേയ് 18-ന് ഓദ്യോഗിക ഉത്തരവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിപ്പ് നല്‍കി
  • 1952 നവംബര്‍ 24 - ബോര്‍ഡ് സെക്രട്ടറിയുടെ തീരുമാനം അംഗീകരിച്ച് - ക്ഷേത്രം വിളംബരമിറക്കി
  • 1965- കേരള പൊതു ഹിന്ദു ആരാധ നാലയ പ്രവേശനാധികാരച്ചട്ട ത്തിലെ മൂന്ന് (ബി) പ്രകാരം വിലക്ക് നിയമപരമാക്കി
  • 1969 ശബരിമല ദേവപ്രശ്‌നം . ഭഗവാന്‍ നെഷ്ഠിക ബ്രഹ്മചാരിയെന്ന് അതില്‍ പറഞ്ഞു. ആ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ആയതിനാല്‍ യുവതീപ്രവേശം അരുതെന്ന് ബോര്‍ഡ്
  • 1972 നവംബര്‍ 12- യുവതികള്‍ വരരുതെന്ന് ബോര്‍ഡ് മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കി.
  • 1986 മാര്‍ച്ച് എട്ട്- സന്നിധാനത്ത് സിനിമാ ചിത്രീകരണം യുവനടിമാര്‍ നൃത്തംചെയ്തതടക്കമുള്ള വിഷയങ്ങള്‍ റാന്നി കോടതിയില്‍ കേസായി. അനുമതി നല്‍കിയ ഓഫീസര്‍, നടിമാര്‍, സിനിമാ പ്രവര്‍ത്തകര്‍ എന്നിവരെ ശിക്ഷിച്ചു.
  • 1991- യുവതി പ്രവേശം ഹൈക്കോടതി വിലക്കുന്നു.
  • 1993- ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ചന്ദ്രികയുടെ പേരക്കുട്ടിക്ക് സന്നിധാനത്ത് ചോറൂണ് നടത്തി. ചടങ്ങില്‍ യുവതികള്‍ പങ്കെടുത്തത് ചിത്രം സഹിതം പുറത്തുവന്നതോടെ വിവാദം
  • 2006 ജൂണ്‍ 26 - ശബരിമലയില്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ ദേവപ്രശ്‌നം. വിഗ്രഹത്തില്‍ സ്ത്രീ സ്പര്‍ശം ഉണ്ടായെന്ന വെളിപ്പെടുത്തല്‍. താനാണ് സ്പര്‍ശിച്ചതെന്ന് നടി ജയമാല. ഇതേ വര്‍ഷം ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍.
  • 2007 നവംബര്‍ 13- യുവതി പ്രവേശം അനുവദിക്കാം എന്ന് കാട്ടി വി.എസ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.
  • 2008മാര്‍ച്ച് ഏഴ് - കേസ് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് പരിഗണിച്ചു
  • 2016 ഫെബ്രുവരി 5 - അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സത്യവാങ്മൂലം മാറ്റി, ആചാരം തുടരണമെന്ന നിലപാട് സ്വീകരിച്ചു.
  • 2016 ഒക്ടോബര്‍ 13- കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നു
  • 2018 സെപ്റ്റംബര്‍ 28- യുവതീപ്രവേശം അനുവദിച്ച് വിധി
വിധിക്കുശേഷം

  • ഒക്ടോബര്‍ രണ്ട് -പന്തളത്ത് നാമജപഘോഷയാത്ര. ആചാരസംരക്ഷണത്തിന് പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ വേദിയായി.
  • ഒക്ടോബര്‍ എട്ട്- യുവതീ പ്രവേശനം അനുവദിച്ച് വിധി. വിധി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്‍.എസ്.എസ്. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി.
  • നവംബര്‍ ആറ്- ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്ത് സംഘര്‍ഷം. യുവതി എന്ന് ധരിച്ച് 50 കഴിഞ്ഞ സ്ത്രീയെ തടഞ്ഞത് വിവാദം. പതിനെട്ടാം പടിയിലും പ്രതിഷേധം. ഈ കേസില്‍ പിന്നീട് കെ.സുരേന്ദ്രനെ പ്രതിയാക്കി.
  • നവംബര്‍ 16- ശബരിമല നടതുറന്നു. കനത്ത സുരക്ഷ, മാധ്യമവിലക്ക്.
  • നവംബര്‍ 18 - കെ. സുരേന്ദ്രന്‍ അറസ്റ്റില്‍. പിന്നീട് അദ്ദേഹത്തിന് എതിരെ 244 കേസുകള്‍.
  • 2019 ജനുവരി ഒന്ന് - നവോത്ഥാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍ നേതൃത്വത്തില്‍ വനിതാമതില്‍.
  • ജനുവരി രണ്ട് - ബിന്ദു, കനകദുര്‍ഗ എന്നിവര്‍ പോലീസ് അകമ്പടിയില്‍ ദര്‍ശനം നടത്തി.
  • ഫെബ്രുവരി ആറ്- സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ വാദം കേട്ടു. വിധി പറയാന്‍ മാറ്റി.
  • നവംബര്‍ 14- പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി 10.30 ന് പ്രഖ്യാപിക്കും
Sabarimala Review Verdict updates

Content Highlights: Sabarimala women entry-supreme court verdict-timelines

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram