വനിതാ മതിലിനുവേണ്ടി പണപ്പിരിവ്: ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി തോമസ് ഐസക്


1 min read
Read later
Print
Share

'എല്ലാം ആക്ഷേപങ്ങള്‍ മാത്രമാണ്. കുടുംബശ്രീക്ക് വായ്പ നല്‍കുന്നത് സര്‍ക്കാരലല്ലോ. അതുകൊണ്ട് അത്തരം ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ല'- മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി: വനിതാ മതിലിനുവേണ്ടി നിര്‍ബന്ധിത പിരിവ് നടത്തിയെന്ന ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. 'എല്ലാം ആക്ഷേപങ്ങള്‍ മാത്രമാണ്. കുടുംബശ്രീക്ക് വായ്പ നല്‍കുന്നത് സര്‍ക്കാരലല്ലോ ? അതുകൊണ്ട് അത്തരം ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ല'- മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

'കുടുംബശ്രീക്ക് വായ്പ നല്‍കുന്നതില്‍ സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ ഇടപെടാനാകില്ല. ആര്‍ക്കും അതില്‍ നിയന്ത്രണവുമില്ല. ഓരോ കുടുംബശ്രീ യൂണിറ്റും ബാങ്കില്‍നിന്നാണ് വായ്പ എടുക്കുന്നത്. ഇതെല്ലാം കുടുംബശ്രീക്കാര്‍ക്ക് അറിയാമല്ലോ. അതിനാല്‍ അതിലൊന്നും യാതൊരു അടിസ്ഥാനവുമില്ല'- മന്ത്രി വ്യക്തമാക്കി.

പെന്‍ഷന്‍ തുകയില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയെന്ന ആരോപണത്തെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും, ഇതെല്ലാം വെറും ആക്ഷേപങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: money collection for women wall, minister thomas issac's response about various allegations

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കൊച്ചി വെള്ളക്കെട്ട്: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹൈക്കോടതി; നഗരസഭയ്ക്ക് ഇന്നും വിമർശം

Oct 23, 2019


mathrubhumi

1 min

കൊച്ചി വെള്ളക്കെട്ട്: മുഖ്യമന്ത്രി ഇടപെടുന്നു, 25ന് ഉന്നതതല യോഗം

Oct 23, 2019


mathrubhumi

1 min

കുഞ്ഞാലിക്കുട്ടി വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

Dec 30, 2018