എല്‍.ജെ.ഡിയും സി.പി.എമ്മും ധാരണയിലെത്തി


1 min read
Read later
Print
Share

വടകരയും കോഴിക്കോടും എല്‍.ജെ.ഡിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളാണ്.

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് എല്‍.ജെ.ഡിയും സി.പി.എമ്മും ധാരണയിലെത്തി. ഇത്തവണ സീറ്റിന് വേണ്ടി വാശിപിടിക്കേണ്ടതില്ലെന്നും പകരം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുമ്പ് എല്‍.ഡി.എഫില്‍ ഉണ്ടായിരുന്നപ്പോള്‍ ലഭിച്ച എല്ലാ സീറ്റുകളും നല്‍കാമെന്ന് ധാരണയായിട്ടുണ്ട്. മാത്രമല്ല തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റുകള്‍ നല്‍കാമെന്ന തരത്തിലും ധരണയായിട്ടുണ്ട്.

മുന്നണിയില്‍ സി.പി.എമ്മും സി.പി.ഐയും സീറ്റുകള്‍ പങ്കിട്ടെടുത്തതോടെ എല്‍.ജെ.ഡി തങ്ങളുടെ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സി.പി.എമ്മുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയത്.

വടകരയും കോഴിക്കോടും എല്‍.ജെ.ഡിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. എല്‍.ജെ.ഡി മുന്നണിയിലേക്ക് വന്നതോടെ വടകരയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ മണ്ഡലം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ പി.ജയരാജനെ സി.പി.എം സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കാനായിരുന്നു ധാരണയായത്. ഇതോടെയായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി യോഗവും കോഴിക്കോട് ചേരുന്നുണ്ട്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കരട് ഡാറ്റാ ബാങ്ക് പരിശോധിക്കാതെ നിലം നികത്താന്‍ അനുമതി നല്‍കരുത് - കോടതി

Dec 16, 2015


mathrubhumi

1 min

നികുതി വെട്ടിപ്പ് കേസ്: സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം; ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

Dec 31, 2019


mathrubhumi

1 min

സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്‌നങ്ങളല്ല; സിപിഎം മുഖപത്രത്തെ തള്ളി ജില്ലാ പോലീസ് മേധാവി

Aug 26, 2019