ലാവ്‌ലിന്‍ കേസ് മാറ്റിവെച്ചു; അന്തിമവാദം ഫെബ്രുവരിയില്‍


1 min read
Read later
Print
Share

ഹൈദരാബാദില്‍ മറ്റൊരു കേസുള്ളതിനാലാണ് അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ കെ.എം.നടരാജന്‍ ഹാജരാകാത്തത്

കൊച്ചി: ലാവ്ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഫെബ്രുവരി രണ്ടാംവാരമാകും ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുക.

സിബിഐ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ന് ഹാജരാകാനാകില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ഹൈദരാബാദില്‍ മറ്റൊരു കേസുള്ളതിനാലാണ് അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ കെ.എം.നടരാജന്‍ ഹാജരാകാതിരുന്നത്.

പിണറായി വിജയന്റെ അഭിഭാഷകന്‍ എം.കെ. ദാമോദരന് എത്താനാകില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ വാദം തുടങ്ങാനായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളാണ് ദാമോദരന്‍ കാരണമായി പറഞ്ഞിരുന്നത്.

ഈ ആഴ്ച തുടര്‍ച്ചയായി വാദം കേള്‍ക്കാനായിരുന്നു കോടതി നേരത്തെ തീരുമാനിച്ചിരുന്നത്.

ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി അന്തിമ വാദത്തിനായി ജസ്റ്റിസ് പി.ഉബൈദിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. നേരത്ത ജസ്റ്റിസ് കമാല്‍ പാഷയുടെ പരിഗണയിലായിരുന്ന കേസ്, അവധിക്ക് ശേഷം ബെഞ്ച് മാറ്റം ഉണ്ടായതോടെയാണ് ജസ്റ്റിസ് പി.ഉബൈദിന്റെ പരിഗണനക്കെത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ആയുഷ്മാന്‍ പദ്ധതി നടപ്പാക്കി; പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം- മന്ത്രി കെ.കെ. ശൈലജ

Jun 8, 2019


mathrubhumi

1 min

നബിദിനം ആഘോഷിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്: വി.മുരളീധരന്‍

Dec 26, 2015


mathrubhumi

1 min

പ്രമുഖ സൂഫിവര്യന്‍ സയ്യിദ് പി.എസ്.കെ തങ്ങള്‍ അന്തരിച്ചു

Dec 8, 2017