ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി


1 min read
Read later
Print
Share

നവംബര്‍ ഒമ്പതിലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകുന്നതിനാണ് കേസ് നീട്ടിവെച്ചത്.

കൊച്ചി: ലാവലിന്‍ കേസില്‍ സിബിഐ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. നവംബര്‍ ഒമ്പതിലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകുന്നതിനാണ് കേസ് നീട്ടിവെച്ചത്.

ഒക്ടോബര്‍ 29ന് ശേഷം കേസ് പരിഗണിക്കണമെന്നാണ് സിബിഐ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ വാദം നടത്താന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നതിന് സമയം അനുവദിക്കണമെന്നും കേസ് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും കാണിച്ചാണ് കേസ് നീട്ടിവയ്ക്കാന്‍ സിബിഐ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോടതി കേസ് നവംബര്‍ ഒമ്പതിലേക്ക് മാറ്റിയത്. മുമ്പ് മൂന്ന് തവണ ഇതേ കാരണം ഉന്നയിച്ച് കേസ് നീട്ടാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു.

ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിയുടെ വിധിക്ക് എതിരെയായിരുന്നു സിബിഐ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ജൂണില്‍ കേസ് പരിഗണിക്കുന്നത് ഒരു മാസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹര്‍ജി നല്‍കിയിരുന്നു. പിന്നീട് നാലാമത്തെ തവണയാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത് മാറ്റുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഗോള്‍ഡ് ചലഞ്ചുമായി പി.കെ. ശ്രീമതി; രണ്ടുവളകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

Aug 20, 2019


mathrubhumi

1 min

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ ഗോപന്‍ അന്തരിച്ചു

Apr 29, 2019


mathrubhumi

2 min

ശബരിമല വിവാദ പ്രസംഗം; ശ്രീധരന്‍ പിള്ളയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല

Nov 9, 2018