ഡാം തുറന്നു വിട്ടത് മുന്നറിയിപ്പ് നല്‍കിയ ശേഷമെന്ന്‌ കെ എസ് ഇ ബി ചെയര്‍മാന്‍


1 min read
Read later
Print
Share

ബാണാസുര ഡാമിനെക്കുറിച്ചുയര്‍ന്ന പരാമര്‍ശങ്ങളും സത്യത്തിനു നിരക്കാത്തതാണ്.

തിരുവനന്തപുരം: ഡാം തുറന്നു വിട്ടതില്‍ വീഴ്ച്ച പറ്റിയിട്ടില്ലെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. നൂറു ശതമാനം മുന്നൊരുക്കങ്ങളോടെയാണ് ബാണാസുര സാഗര്‍ ഡാം തുറന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ കെ എസ് ഇ ബിയുടെ പക്കലുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഇടുക്കി ഇടമലയാര്‍ ഡാമുകളാണ് കേരളം മുഴുവന്‍ ഉറ്റുനോക്കിക്കെണ്ടിരിക്കുന്നത്. ഈ ഡാമുകള്‍ തുറക്കുന്നതിനു മുമ്പായി എഞ്ചിനീയര്‍മാരുമായി കൂടിയാലോചിച്ച് വ്യക്തമായ ധാരണയിലെത്തി. അലര്‍ട്ട് ലെവലുകള്‍ തയ്യാറാക്കി അതാതു സമയങ്ങളില്‍ ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണസേനയെയും അറിയിച്ചിരുന്നു. അങ്ങനെയാണ് ഈ രണ്ടു ഡാമുകളും തുറന്നു വിട്ടതിനു പിന്നാലെ ഉണ്ടാകാനിടയുണ്ടായിരുന്ന ഇതിലും വലിയൊരു ദുരന്തമൊഴിവാക്കിയത്.

ബാണാസുര സാഗര്‍ ഡാമിനെക്കുറിച്ചുയര്‍ന്ന പരാമര്‍ശങ്ങളും സത്യത്തിനു നിരക്കാത്തതാണ്. ജൂലൈ 15നു ഇടുക്കി ഡാം ലെവല്‍ തീരുമാനിക്കുന്നതിനു മുമ്പു തന്നെ ബാണാസുര സാഗര്‍ ഡാമിന്റ റിസര്‍വോയര്‍ നിറഞ്ഞതിനെത്തുടര്‍ന്ന് സ്പില്‍ ചെയ്തു തുടങ്ങിയതാണ്.

ഈ വിവരങ്ങളും ഡാമിന്റെ ചാര്‍ജുള്ള അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അധികൃതര്‍ക്ക് കൈമാറിയതാണ്. പ്രളയമുണ്ടാകുന്നതു മുന്‍കൂട്ടി അറിയാന്‍ കെ എസ് ഇ ബിക്കു കഴിയുമായിരുന്നെങ്കില്‍ തീര്‍ച്ചയായും ജനങ്ങളെ രക്ഷപ്പെടുത്തുമായിരുന്നുവെന്നും എന്‍ എസ് പിള്ള പറയുന്നു. ഐ എം ഡിയെ ആശ്രയിക്കാനല്ലേ കെ എസ് ഇ ബിക്കു പറ്റുവെന്നും അദ്ദേഹം ചോദിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മൂന്നാര്‍: സിപിഐയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

Dec 7, 2017


mathrubhumi

1 min

ഒറ്റയ്ക്ക് നിന്നാല്‍ സിപിഎമ്മിനും സിപിഐക്കും നേട്ടമുണ്ടാവില്ല- ശിവരാമന്‍

Nov 28, 2017


mathrubhumi

1 min

നവകേരളയാത്രയുടെ ബോര്‍ഡില്‍ അര്‍ജുനനായി പിണറായി, ശ്രീകൃഷ്ണനായി ജയരാജന്‍

Jan 8, 2016