ജോസഫ് പലവട്ടം 'വെന്റിലേറ്ററില്‍' കഴിഞ്ഞു, പുതുജീവന്‍ നല്‍കി രക്ഷിച്ചത് മാണിയെന്ന് ജോസ് കെ.മാണി


1 min read
Read later
Print
Share

പലരുടെയും എതിര്‍പ്പിനെ മറികടന്ന് കേരള കോണ്‍ഗ്രസാണ് അദ്ദേഹത്തിന് അഭയംനല്‍കിയത്.

കോട്ടയം: ജോസ് കെ. മാണിയുടെ ചെയര്‍മാന്‍സ്ഥാനം വെന്റിലേറ്ററിലാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവനയ്ക്ക് ജോസ് കെ.മാണിയുടെ മറുപടി. പി.ജെ. ജോസഫ് രാഷ്ട്രീയജീവിതത്തില്‍ പലവട്ടം വെന്റിലേറ്ററില്‍ കഴിഞ്ഞതാണെന്നും അദ്ദേഹത്തിന് പുതുജീവന്‍ നല്‍കി രക്ഷിച്ചത് കെ.എം. മാണിയാണെന്ന കാര്യം മറക്കരുതെന്നും ജോസ്. കെ. മാണി പറഞ്ഞു.

പലരുടെയും എതിര്‍പ്പിനെ മറികടന്ന് കേരള കോണ്‍ഗ്രസാണ് അദ്ദേഹത്തിന് അഭയംനല്‍കിയത്. ഓരോദിവസം കഴിയുന്തോറും പ്രവര്‍ത്തകര്‍ കൂടെയില്ലെന്ന തിരിച്ചറിവ് ജോസഫിന് ഉണ്ടാകുന്നു. ഇതിന്റെ വിഭ്രാന്തിയിലാണോ ജോസഫിന്റെ പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ജോസ് കെ. മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍സ്ഥാനം കോടതി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ജോസ് കെ.മാണിയുടെ ചെയര്‍മാന്‍സ്ഥാനം വെന്റിലേറ്ററിലാണെന്നുമായിരുന്നു പി.ജെ. ജോസഫിന്റെ പ്രസ്താവന. യോഗം വിളിക്കാന്‍ അധികാരമില്ലാത്തയാളാണ് യോഗം വിളിച്ചതെന്നും ആള്‍മാറാട്ടം നടത്തിയാണ് സംസ്ഥാന കമ്മിറ്റി ചേര്‍ന്നതെന്നും പി.ജെ. ജോസഫ് ആരോപിച്ചിരുന്നു. നിയമാനുസൃതമല്ലാത്ത യോഗത്തിലെ തീരുമാനം കോടതി സ്‌റ്റേ ചെയ്തതാണെന്നും ജോസ് കെ. മാണി ചെയര്‍മാനായി പ്രവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Content Highlights: Kerala congress m splits, Jose k Mani's reply to pj joseph

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

പുതിയ ട്രെയിന്‍ സമയം: ഏറനാട്, ശതാബ്ദി, വേണാട്, ഇന്റര്‍സിറ്റി സമയങ്ങളില്‍ മാറ്റം

Sep 29, 2016


mathrubhumi

1 min

കനത്ത മഴ; ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Jul 16, 2018


mathrubhumi

1 min

വയനാട്ടില്‍ വീണ്ടും മാവോവാദി സാന്നിധ്യം; മക്കിമലയിലെത്തിയത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം

Mar 25, 2019