ടി.ഒ.സൂരജിന് ജാമ്യമോ? മുന്‍മന്ത്രി പി.ചിദംബരത്തിന്റെ ദുരവസ്ഥ ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു


ജി.ഷഹീദ്

1 min read
Read later
Print
Share

കൊച്ചി: സിബിഐ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ ദുരവസ്ഥ കേരളാ ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പ്രതിയായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിനും മറ്റും ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി പി.ചിദംബരത്തിന്റെ കേസിലെ ഡല്‍ഹി ഹൈക്കോടതി വിധിയും ഉദ്ധരിച്ചത്.

'വൈററ് കോളര്‍' ക്രിമിനലുകള്‍ കോടിക്കണക്കിന് തുക പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്നതിനാല്‍ അതീവ ഗൗരവത്തോടെ ഇവരുടെ ജാമ്യഹര്‍ജികള്‍ പരിഗണിക്കണമെന്നാണ് സുപ്രീം കോടതി നിരവധി വിധികളില്‍ നിര്‍ദേശിച്ചിട്ടുള്ളതെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

അവയും ചിദംബരത്തിന്റെ കേസിലെ ഡല്‍ഹി ഹൈക്കോടതി വിധിയും കേരളാ ഹൈക്കോടതി ഈ അവസരത്തില്‍ ചൂണ്ടിക്കാട്ടി. ചിദംബരത്തിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. കോടികളുടെ അഴിമതിക്കേസില്‍ പി ചിദംബരത്തിന് എതിരെയാണ് സിബിഐ അന്വേഷിക്കുന്നത്. ഇത്തരം പ്രതികള്‍ ആഴത്തിലുള്ള ഗൂഢാലോചന നടത്തിയിരിക്കുമെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുള്ളത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കുറ്റത്തിനും വിജിലന്‍സ് കുറ്റപത്രം നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് സൂരജ് എന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്.

ജാമ്യത്തിനായി സൂരജ് വീണ്ടും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

Content Highlights: White collar criminals looted public money

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി അവകാശവാദം വ്യാജമെന്ന് സമസ്ത

Apr 29, 2019


mathrubhumi

1 min

കുറ്റിപ്പുറത്ത് വീണ്ടും വെടിയുണ്ടകളും കുഴിബോംബുകളും കണ്ടെത്തി

Jan 11, 2018


mathrubhumi

1 min

ഇടവഴിയില്‍ വെച്ച് പെണ്‍കുട്ടിയെ കടന്നു പിടിച്ചയാള്‍ കസ്റ്റഡിയില്‍ ന്യൂസ് റൗണ്ട് അപ്@1PM

Oct 22, 2017