മരണപ്പെട്ട എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് ജപ്തി ഭീഷണി


ഇ.വി ഉണ്ണികൃഷ്ണന്‍

1 min read
Read later
Print
Share

കൃഷി നശിക്കുക കൂടി ചെയ്തതോടെയാണ് ഇവരുടെ സാഹചര്യം തീര്‍ത്തും മോശമായതെന്ന് എല്യണ്ണയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

കാസര്‍ഗോഡ്: മരിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങളിലേക്ക് ജപ്തി നോട്ടീസുമായി ധനകാര്യ സ്ഥാപനങ്ങളെത്തുന്നു. ചികിത്സയ്ക്കായി എടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാതിരുന്ന വീടുകള്‍ ലക്ഷ്യമാക്കിയാണ് ഇവരുടെ പുതിയ നീക്കം.
ദുരിതബാധിതന്റെ മരണശേഷം ജപ്തിനോട്ടീസ് നല്‍കുകയാണ് ധനകാര്യ സ്ഥാപനങ്ങള്‍.

ബെള്ളൂര്‍ പഞ്ചായത്തിലെ കല്‍ക്ക വീട്ടില്‍ എല്യണ്ണ ഗൗഡ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായിരുന്നു. ചികിത്സയ്ക്കായി പണം കുറെ ചെലവിട്ടുവെങ്കിലും നാലുവര്‍ഷം മുന്‍പ് എല്യണ്ണ മരിച്ചു. വീടും സ്ഥലവും പണയപ്പെടുത്തി ഒരു ലക്ഷം രൂപ വായ്പയെടുത്തതും ചികിത്സയ്ക്ക് വേണ്ടിയായിരുന്നു. അത് ഇപ്പോള്‍ ഒരു ലക്ഷത്തി മുപ്പത്തിയ്യായിരമായി. ഇതിനെ തുടര്‍ന്നാണ് എല്യണ്ണയുടെ കുടുംബത്തിന് ജപ്തി നോട്ടീസ് അയച്ചത്.

പിന്നാക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നാണ് എല്യണ്ണയുടെ കുടുംബം വായ്പയെടുത്തത്. ജപ്തി നോട്ടീസ് കൈപ്പറ്റി എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് അവര്‍. കൃഷി നശിക്കുക കൂടി ചെയ്തതോടെയാണ് ഇവരുടെ സാഹചര്യം തീര്‍ത്തും മോശമായതെന്ന് എല്യണ്ണയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്ര; കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: വിമര്‍ശിച്ച്‌ ഹൈക്കോടതി

Dec 2, 2019


mathrubhumi

1 min

കനത്ത മഴ; ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Jul 16, 2018


mathrubhumi

1 min

മഴ ഇല്ലെങ്കില്‍ ഈ മാസം 16 മുതല്‍ ലോഡ് ഷെഡിങ്

Aug 3, 2019