സാലറി ചലഞ്ച്: സഹകരിക്കാത്തവരോട് മക്കള്‍ ചോദിക്കും- മുഖ്യമന്ത്രി


1 min read
Read later
Print
Share

കേന്ദ്ര ഏജന്‍സികളില്‍ നിന്ന് ലഭിച്ച സഹായത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു

ന്യൂഡല്‍ഹി: സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരിക്കാത്തവരോട് അവരുടെ മക്കള്‍ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജന്‍സികളില്‍ നിന്ന് ലഭിച്ച സഹായത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു. പ്രളയശേഷമുള്ള സംസ്ഥാനത്തിന്റെ സാഹചര്യം ധരിപ്പിച്ചു. 4,796 കോടിയുടെ അധിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത രണ്ടു വര്‍ഷത്തിനിടെ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി 16,000 കോടി രൂപയാണ് ആവശ്യമുള്ളത്. 2500 കോടി രൂപ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവെച്ചുനല്‍കാന്‍ വേണം. 700 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. കേന്ദ്ര വിഹിതത്തില്‍ 10 ശതമാനം വര്‍ധന വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോകബാങ്ക്, എഡിബി സഹായങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രം അനുവദിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിന് 5000 കോടിയുടെ പ്രത്യേക ഗ്രാന്റ് അനുവദിക്കണം. വിദേശ സഹായം സ്വീകരിക്കുന്നതിലുള്ള തടസവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്ര; കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: വിമര്‍ശിച്ച്‌ ഹൈക്കോടതി

Dec 2, 2019


mathrubhumi

1 min

മഴ ഇല്ലെങ്കില്‍ ഈ മാസം 16 മുതല്‍ ലോഡ് ഷെഡിങ്

Aug 3, 2019


mathrubhumi

1 min

ലോഡ് ഷെഡ്ഡിങ് ജനദ്രോഹപരം, ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jul 10, 2019