ഐ എസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ടുകെട്ടും


വിജീഷ് ഗോവിന്ദന്‍/ മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി രാജ്യംവിട്ടവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കൊച്ചി എന്‍ ഐ എ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.

കാസര്‍കോട്: സംസ്ഥാനത്തുനിന്ന് ഐ എസില്‍ ചേര്‍ന്നവരുടെ സ്വത്തു കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി രാജ്യംവിട്ടവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കൊച്ചി എന്‍ ഐ എ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.

ഇതിന്റെ ഭാഗമായി കേരളത്തില്‍നിന്ന് ഐ എസില്‍ ചേര്‍ന്നവരുടെ സംഘത്തിലെ പ്രധാനിയായ കാസര്‍കോട് പടന്ന സ്വദേശി അബ്ദുള്‍ റാഷീദിന്റെ സ്വത്തുവിവരങ്ങള്‍ ആദ്യഘട്ടത്തില്‍ റവന്യൂവകുപ്പ് ശേഖരിച്ചു തുടങ്ങി. റാഷിദിന്റെ കാസര്‍കോടുള്ള വീട്ടില്‍ റവന്യൂ വകുപ്പ് നോട്ടീസ് പതിച്ചു.

വീട് സ്ഥിതി ചെയ്യുന്ന തൃക്കരിപ്പൂര്‍ സൗത്ത് വില്ലേജ് ഓഫീസറാണ് കോടതി നിര്‍ദേശപ്രകാരം റവന്യൂ റിക്കവറിയുടെ നടപടികള്‍ ആരംഭിച്ചത്. ഓഗസറ്റ് 13ന് റാഷിദിനോട് കോടതിയില്‍ നേരിട്ടു ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. റാഷിദ് ഉള്‍പ്പെടെ 21 പേരാണ് കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്ന് അഫ്ഗാനിസ്ഥാനിലെ ഐ എസ് താവളത്തില്‍ എത്തിയതായി കണക്കാക്കിയിട്ടുള്ളത്.

content highlights: Assets of persons joined IS will be seized

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

പുതിയ ട്രെയിന്‍ സമയം: ഏറനാട്, ശതാബ്ദി, വേണാട്, ഇന്റര്‍സിറ്റി സമയങ്ങളില്‍ മാറ്റം

Sep 29, 2016


mathrubhumi

1 min

കനത്ത മഴ; ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Jul 16, 2018


mathrubhumi

1 min

പ്രമുഖ സൂഫിവര്യന്‍ സയ്യിദ് പി.എസ്.കെ തങ്ങള്‍ അന്തരിച്ചു

Dec 8, 2017