ആക്ടിവിസ്റ്റുകള്‍ വിദ്യാര്‍ഥികളെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിരുന്നുവെന്ന് പോലീസ്


1 min read
Read later
Print
Share

വിദ്യാര്‍ഥികളെ മാവോയിസ്റ്റ്പ്രവര്‍ത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടുന്നതിലൂടെ ഇവര്‍ രാജ്യത്തിന്റെ പരമാധികാരത്തേയും ഐക്യത്തേയും തകര്‍ക്കുന്ന രീതിയിലുള്ള ഗൂഢാലോചനയില്‍ പങ്കാളികളായതായി പ്രോസിക്യൂഷന്‍

പൂണെ: ഓഗസ്റ്റ് 28ന് അറസ്റ്റ് ചെയ്ത അഞ്ച് ആക്ടിവിസ്റ്റുകളില്‍ രണ്ട് പേര്‍ വിദ്യാര്‍ഥികളെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നുവെന്ന് പൂണെ പോലീസ്. ജെഎന്‍യു, ടിസ് എന്നീ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ നിന്നാണ് ഇവര്‍ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്തിരുന്നതെന്ന് പോലീസ് കോടതിയെ അറിയിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ട അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ വിദ്യാര്‍ഥികളെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് വഴി തിരിച്ചുവിടുന്നതിലൂടെ രാജ്യത്തിന്റെ പരമാധികാരത്തേയും ഐക്യത്തേയും തകര്‍ക്കുന്ന രീതിയിലുള്ള ഗൂഢാലോചനയില്‍ പങ്കാളികളായതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ഗൂഡാലോചനയ്ക്ക് പുറമേ ഇവര്‍ രണ്ടുപേരും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കിയെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രോസിക്യൂഷന്റെ അഭ്യര്‍ഥന മാനിച്ച് കോടതി രണ്ട്‌പേരെയും നവംബര്‍ ആറ് വരെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതേസമയം കോടതിയുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെന്നും ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെരേരയുടെ അഭിഭാഷകന്‍ സിദ്ധാര്‍ഥ് പാട്ടീല്‍ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മംഗളൂരുവിലേക്ക് പ്രവേശിക്കരുത്; സിദ്ധരാമയ്യയ്ക്ക് പോലീസിന്റെ നോട്ടീസ്

Dec 21, 2019


mathrubhumi

1 min

മണപ്പുറം ഫിനാന്‍സില്‍ വന്‍ കവര്‍ച്ച

Sep 24, 2015


mathrubhumi

1 min

45 ദിവസം, ഒരുകോടി രൂപ; ഒടുവില്‍ നരഭോജി കടുവയെ വെടിവെച്ചുകൊന്നു

Oct 21, 2016