വിവാദപ്രസ്താവന; കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ മാപ്പ് പറഞ്ഞു


1 min read
Read later
Print
Share

മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ഹെഗ്‌ഡെയുടെ വിവാദപ്രസ്താവന.

ന്യൂഡല്‍ഹി: ഭരണഘടനയെക്കുറിച്ചുള്ള വിവാദപ്രസ്താവനയില്‍ കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ മാപ്പ് പറഞ്ഞു. ഭരണഘടനയാണ് പരമോന്നതമെന്നും അതിനെ ബഹുമാനിക്കുന്നെന്നും ഹെഗ്‌ഡെ പറഞ്ഞു. ഖേദപ്രകടനത്തെത്തുടര്‍ന്ന് വിഷയത്തിലുള്ള പ്രതിഷേധം പ്രതിപക്ഷം അവസാനിപ്പിച്ചു.

മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ഹെഗ്‌ഡെയുടെ വിവാദപ്രസ്താവന. രക്തബന്ധത്തിന്റെ സ്വത്വബോധമില്ലാത്തവരാണ് മതേതരവാദികളെന്നും ഭരണഘടന ഭേദഗതി ചെയ്യണമെന്നും കര്‍ണാടകയിലെ കല്‍ബുര്‍ഗയില്‍ നടന്ന പരിപാടിയില്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഹെഗ്‌ഡെക്കെതിരെ പ്രതിഷേധമുയര്‍ന്നത്.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഭരണഘടനയ്ക്ക് എതിരെ പോകാന്‍ കഴിയില്ലെന്നാണ് ഇന്ന് പാര്‍ലമെന്റില്‍ ഹെഗ്‌ഡെ പറഞ്ഞത്. പരാമര്‍ശത്തില്‍ മാപ്പ് പറയുന്നു. ഭരണഘടനയാണ് പരമോന്നതം.താന്‍ ഭരണഘടനയെ ബഹുമാനിക്കുന്നു എന്നും ഹെഗ്‌ഡെ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കറുത്ത ബലൂണ്‍ ഉയര്‍ത്തി ആകാശത്തിലും പ്രതിഷേധം; '#ഗോ ബാക്ക് മോദി' ഹാഷ് ടാഗ്‌ ട്രെന്‍ഡിങ്‌

Apr 12, 2018


mathrubhumi

1 min

ഫേസ്ബുക്കില്‍ മുന്‍ഭാര്യയെ പ്രണയിച്ചത് പുലിവാലായി

Feb 3, 2016


mathrubhumi

1 min

ഭീകരാക്രമണം: മോദിയെ ലക്ഷ്യംവെച്ച് കോണ്‍ഗ്രസ്‌

Jan 3, 2016