96,000 ലിറ്റര്‍ ഇന്ധനവുമായി വ്യോമസേന വിമാനം മണിപ്പൂരിലേക്ക്


1 min read
Read later
Print
Share

യുണൈറ്റഡ് നാഗാ കൗണ്‍സില്‍ (യു.എന്‍.സി.) ആഹ്വാനം ചെയ്ത സാമ്പത്തിക ഉപരോധം 84-ാം ദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ ഇന്ധനക്ഷാമം രൂക്ഷമാണ്.

ഇംഫാല്‍: മണിപ്പൂരിന്റെ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ഇന്ത്യന്‍ വ്യോമസേന. 96,000 ലിറ്റര്‍ ഇന്ധനം എത്തിക്കാനുള്ള ദൗത്യത്തിന് സേനയുടെ ഏറ്റവും വലിയ വിമാനമാണ് നിയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ അടിയന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് വ്യോമസേനയുടെ ഈ എയര്‍ലിഫ്റ്റ്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഇത്തരത്തിലൊരു അടിയന്തര തീരുമാനം. മണിപ്പൂരില്‍ യുണൈറ്റഡ് നാഗാ കൗണ്‍സില്‍ (യു.എന്‍.സി.) ആഹ്വാനം ചെയ്ത സാമ്പത്തിക ഉപരോധം 84-ാം ദിവസം പിന്നിടുന്ന പശ്ചാത്തലത്തില്‍ ഇന്ധനക്ഷാമം രൂക്ഷമാണ്. രണ്ടുദിവസത്തേക്കുള്ള ഇന്ധം മാത്രമാണ് സംസ്ഥാനത്ത് അവശേഷിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ സൈനിക വിമാനമായ സി-17 ഗ്ലോബ്‌സ്റ്റാറാണ് എയര്‍ലിഫ്റ്റിനായി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഗുവഹാത്തിയിലെ ബോര്‍ജര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് ഇംഫാലിലേക്കാണ് എയര്‍ലിഫ്റ്റ് നടത്തുക.

35 ടണ്‍ പെട്രോളും ഡീസലും ഇതിനോടകം അയച്ചുകഴിഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു. 70 ടണ്‍ കൂടി ഉടന്‍ അയക്കുമെന്നും അവര്‍ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും പെട്രോളിയും മന്ത്രി ധര്‍മേന്ദ്ര പ്രദാനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. മണിപ്പൂരിലെ ഭക്ഷധാന്യങ്ങളുടെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും അളവും സമിതി ചര്‍ച്ച ചെയ്തു.

ഭക്ഷ്യധാന്യങ്ങളും ഇന്ധനവും കൊള്ളവിലയ്ക്കാണ് ഇപ്പോള്‍ മണിപ്പൂരിലെ കരിചന്തയില്‍ വിറ്റുപോകുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കറുത്ത ബലൂണ്‍ ഉയര്‍ത്തി ആകാശത്തിലും പ്രതിഷേധം; '#ഗോ ബാക്ക് മോദി' ഹാഷ് ടാഗ്‌ ട്രെന്‍ഡിങ്‌

Apr 12, 2018


mathrubhumi

1 min

ഫേസ്ബുക്കില്‍ മുന്‍ഭാര്യയെ പ്രണയിച്ചത് പുലിവാലായി

Feb 3, 2016


mathrubhumi

1 min

ഭീകരാക്രമണം: മോദിയെ ലക്ഷ്യംവെച്ച് കോണ്‍ഗ്രസ്‌

Jan 3, 2016