ന്യൂഡല്‍ഹി: ആദ്യമായി കുറ്റകൃത്യങ്ങളിൽപ്പെടുന്നവരെ പിടികൂടുന്നതിനും തിരിച്ചറിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും ആധാര്‍ വിവരങ്ങള്‍ പോലീസുമായി പങ്കുവെക്കുന്ന കാര്യം ആലോചനയിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ അറിയിച്ചു.
ആധാര്‍ വിവരങ്ങള്‍ കൈമാറുന്ന കാര്യവും ജയിൽ നിയമം ഭേദഗതി ചെയ്യുന്നതും മന്ത്രിസഭാ യോഗ ചർച്ച ചെയ്യുമെന്നും ഹന്‍സ്‌രാജ് കൂട്ടിച്ചേര്‍ത്തു. ആധാര്‍ വിവരം പോലീസിന് നല്‍കുന്നത് കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ സഹായിക്കുമെന്നെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) ഡയറക്ടറുടെ നിര്‍ദേശത്തോടെ പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വിരലടയാള ബാങ്ക് നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഏതൊരു കുറ്റകൃത്യവും തെളിയിക്കാന്‍ കഴിയുന്ന സാങ്കേതിക തെളിവാണ് വിരലടയാളം. ഇത് ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം പോലീസിന് നല്‍കുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാനും കൂടുതല്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
50 ലക്ഷം കേസുകളാണ് രാജ്യത്ത് പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാന തെളിവുകളെല്ലാം വിരലടയാളമായിരിക്കും.ആദ്യമായി പ്രതികളാകുന്നവരുടെ വിരലടയാള രേഖകള്‍ പോലീസ് റിക്കാര്‍ഡ്‌സില്‍ ഉണ്ടാവാറില്ല. എന്നാല്‍, ആധാര്‍ വിവരത്തില്‍ വിരലടയാളം ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ എല്ലാവരുടെയും ആധാര്‍ വിവരങ്ങള്‍ പോലീസിന് കൈമാറിയാല്‍ അത് കുറ്റാന്വേഷണക്കിന് കൂടുതല്‍ സഹായകമാകുമെന്ന് എന്‍സിആര്‍ബി ഡയറക്ടർ ഇഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
ഇതുപോലെ തന്നെയാണ് തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെയും കാര്യം. 40,000 മൃതദേഹങ്ങളാണ് ഇത്തരത്തില്‍ വര്‍ഷം തോറും കണ്ടെത്തുന്നത്. ഇവ തിരിച്ചറിഞ്ഞ് ബന്ധുക്കളില്‍ എത്തിക്കാന്‍ ആധാര്‍ വിവരങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.