അമര്‍സിങ് ആദിത്യനാഥിനെ കണ്ടു; ബിജെപിയിലേക്കെന്ന് സൂചന


1 min read
Read later
Print
Share

താന്‍ മോദിയുടെ ആരാധകനാണെന്നും എക്കാലവും അങ്ങനെതന്നെയായിരിക്കുമെന്നും അമര്‍ സിങ് പറഞ്ഞിട്ടുണ്ട്.

ലഖ്‌നൗ: രാജ്യസഭാ എംപിയും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവമായ അമര്‍ സിങ് ബിജെപിയില്‍ ചേരുമെന്ന് സൂചന. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അമര്‍നാഥ് ബിജെപിയിലേക്ക് എത്തുകയാണെന്ന് അഭ്യൂഹങ്ങള്‍ ശക്തമായത്.

ഞായറാഴ്ച ലഖ്‌നൗവിലെ 60,000 കോടി രൂപയുടെ 81 പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുന്‍ നിരയിലായിരുന്നു അമര്‍ സിങ്ങിന്റെ സ്ഥാനം. ഇലക്ട്രിക് ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങിലും യോഗി ആദിത്യനാഥിനൊപ്പം അമര്‍ സിങ്ങുമുണ്ടായിരുന്നു. ഇതിനൊക്കെ ശേഷമാണ് യോഗി ആദിത്യനാഥുമായി അമര്‍ സിങ് കൂടിക്കാഴ്ച നടത്തിയത്.

ഇന്ദിരാഗാന്ധി പ്രതിസ്ഥാനിലെ ഉദ്ഘാടന പ്രസംഗത്തിനിടെ മോദി 'അതിഥിയായെത്തിയ അമര്‍സിങ്' എന്ന് പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞകാലങ്ങളില്‍ വ്യവസായികള്‍ നടത്തിയ പിന്‍വാതില്‍ യോഗങ്ങളെക്കുറിച്ചൊക്കെ അമര്‍സിങ്ങിന് നന്നായി അറിയാവുന്നതാണല്ലോ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. വ്യവസായികളുമായി തനിക്കുള്ള അടുപ്പത്തെ വിമര്‍ശിച്ചുള്ള കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു മോദിയുടെ വാക്കുകള്‍.

ബിജെപിയില്‍ ചേരാന്‍ തനിക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് അമര്‍ സിങ് പിന്നീട് പ്രതികരിച്ചു. ബിജെപിയിലേക്ക് പോകണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് താനോ ബിജെപി അധ്യക്ഷന്‍ അമിത് ഷായോ ആണെന്നും അമര്‍സിങ് കൂട്ടിച്ചേര്‍ത്തു. താന്‍ മോദിയുടെ ആരാധകനാണെന്നും എക്കാലവും അങ്ങനെതന്നെയായിരിക്കുമെന്നും അമര്‍ സിങ് പറഞ്ഞിട്ടുണ്ട്.

content highlights: Former Samajwadi Party leader Amar Singh is likely to join BJP, Amar Singh, Amit Shah, Yogi Aditya Nath

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് ഏഴു മണിക്കൂർ വൈകും

Sep 8, 2016


mathrubhumi

1 min

കനയ്യ ഉള്‍പ്പെടെ 5 പേരെ താല്‍ക്കാലികമായി പുറത്താക്കാന്‍ നിര്‍ദേശം

Mar 15, 2016


mathrubhumi

1 min

ആക്രമിച്ചത് തങ്ങളെന്ന് യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍

Jan 4, 2016