നിയമസഭാ ഉപതിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ ബിജെപിക്കും ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിനും ജയം


1 min read
Read later
Print
Share

അഞ്ചു തവണ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട് കുന്‍വര്‍ജി ബവാലിയ

അഹമ്മദാബാദ്: ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജയം. ഗുജറാത്തില്‍ ബിജെപിയും ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസുമാണ് ജയിച്ചത്‌. ഗുജറാത്തില്‍ ജസ്ദാന്‍ മണ്ഡലത്തില്‍ ബിജെപിയുടെ കുന്‍വര്‍ജി ബവാലിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 19985 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

2017-ല്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച് ജയിച്ച കുന്‍വര്‍ജി ബവാലിയ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. ജൂലായില്‍ ഇയാളെ വിജയ് രൂപാണി സര്‍ക്കാറിന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അഞ്ചു തവണ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട് കുന്‍വര്‍ജി ബവാലിയ.

ഗുജറാത്തില്‍ ബിജെപി, ജാര്‍ഖണ്ഡ് പാര്‍ട്ടി എന്നിവരെ പരാജയപ്പെടുത്തി കൊലെബിറ സീറ്റ് കോണ്‍ഗ്രസ് 15 വര്‍ഷത്തിന് ശേഷം തിരിച്ചുപിടിച്ചു. 9658 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ നമന്‍ വിക്‌സാല്‍ കൊങ്കാടിയുടെ വിജയം. ജാര്‍ഖണ്ഡ് പാര്‍ട്ടിയുടെ സിറ്റിങ് എംഎല്‍എയായിരുന്ന ഇനോസ് ഇക്കയെ ഒരു കൊലപാതക കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ജാര്‍ഖണ്ഡിലെ പ്രധാന പ്രതിപക്ഷമായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടേതടക്കം പിന്തുണ കോണ്‍ഗ്രസിനായിരുന്നു. ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്.

Content Highlights: By-election results, Congress wins in Kolebira, BJP in Jasdan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കറുത്ത ബലൂണ്‍ ഉയര്‍ത്തി ആകാശത്തിലും പ്രതിഷേധം; '#ഗോ ബാക്ക് മോദി' ഹാഷ് ടാഗ്‌ ട്രെന്‍ഡിങ്‌

Apr 12, 2018


mathrubhumi

1 min

തിരഞ്ഞെടുപ്പൊന്നും വിഷയമല്ല: തമിഴ്നാടിന് വെള്ളം കൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി

May 3, 2018


mathrubhumi

തമിഴ്‌നാടിന് നീതി നല്‍കൂ; മോദിയോട് കമല്‍ഹാസന്‍

Apr 12, 2018