പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല- അമിത് ഷാ


1 min read
Read later
Print
Share

ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ഒരു ബന്ധവുമില്ല. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന കേരളത്തിന്റെയും ബംഗാളിന്റെയും തീരുമാനം പുനഃപരിശോധിക്കണമെന്നും അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നേരത്തെ പറഞ്ഞത് ശരിയാണെന്നും, മന്ത്രിസഭയിലോ പാര്‍ലമെന്റിലോ ഇതുസംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ഒരു ബന്ധവുമില്ല. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ലെന്ന കേരളത്തിന്റെയും ബംഗാളിന്റെയും തീരുമാനം പുനഃപരിശോധിക്കണം. രാഷ്ട്രീയനേട്ടത്തിനായി ഇത്തരം തീരുമാനങ്ങളെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തീര്‍ത്തും വ്യത്യസ്തമാണ്. എന്‍പിആറില്‍ പേരില്ലാത്തവര്‍ക്ക് അവരുടെ പൗരത്വം നഷ്ടമാകില്ല. പൗരത്വ രജിസ്റ്റര്‍ തീര്‍ത്തും വ്യത്യസ്തമാണ്. എന്‍പിആര്‍ കാരണം ആര്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Content Highlights: amit shah interview in ani, he says there is no discussion on pan india nrc nrc and npr is different

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

പുണെയില്‍ കുടിലുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് 17 പേര്‍ മരിച്ചു

Jun 29, 2019


mathrubhumi

1 min

എന്‍.ടി രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

Aug 29, 2018


mathrubhumi

തൂത്തുക്കുടി വെടിവെപ്പ് ആസൂത്രിതം?: സമരക്കാരെ ഉന്നംവെച്ച് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

May 23, 2018