'എന്റെ മകനെ നശിപ്പിക്കരുത്'; സഞ്ജയ് സാറിനോട് അന്ന് പപ്പ ദേഷ്യപ്പെട്ടു


2 min read
Read later
Print
Share

ഞാന്‍ സഞ്ജയ് ദത്തിനെ കാണുന്നത് ഷാഹിബാന്‍ (1993) എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. എന്റെ പപ്പയും(ഋഷി കപൂര്‍) ആ സിനിമയില്‍ ഉണ്ടായിരുന്നു.

ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജു റിലീസിനൊരുങ്ങുകയാണ്. യുവനടന്‍ രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സഞ്ജയും രണ്‍ബീറും തമ്മിലുള്ള രൂപസാദൃശ്യം വലിയ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. സഞ്ജയ് ദത്ത് എന്ന വ്യക്തി തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും അത് അച്ഛന്‍ ഋഷി കപൂറിനെ ഒരുകാലത്ത് അസ്വസ്ഥനാക്കിയിരുന്നുവെന്നും പറയുകയാണ് രണ്‍ബീര്‍. സഞ്ജുവിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മനസ്സു തുറന്നത്.

'ഞാന്‍ സഞ്ജയ് ദത്തിനെ കാണുന്നത് ഷാഹിബാന്‍ (1993) എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. എന്റെ പപ്പയും(ഋഷി കപൂര്‍) ആ സിനിമയില്‍ ഉണ്ടായിരുന്നു. ഒരു ജുബ്ബ ധരിച്ച് നല്ല നീളന്‍ മുടിയുമായി നില്‍ക്കുന്ന സഞ്ജയ് സാറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. സഞ്ജയ് സാറിന്റെ ചിത്രങ്ങള്‍ മാസികകളില്‍ നിന്ന് വെട്ടിയെടുത്ത് എന്റെ സഹോദരിമാര്‍ ചുമരില്‍ പതിച്ചിരുന്നു. അതെല്ലാം കണ്ടപ്പോള്‍ പതിയെ ഞാന്‍ അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങി.

സഞ്ജയ് സാര്‍ ഞങ്ങളുടെ കുടുംബവുമായി അടുപ്പം സൂക്ഷിച്ചിരുന്നു. എന്നെ ഒരു അനുജനെ പോലെയാണ് കരുതിയിരുന്നത്. പിറന്നാള്‍ ദിനങ്ങളില്‍ സമ്മാനങ്ങള്‍ കൊണ്ട് എന്നെ വീര്‍പ്പുമുട്ടിക്കുമായിരുന്നു. അങ്ങനെ ഒരിക്കല്‍, എന്റെ പിറന്നാളിന് എനിക്ക് ഒരു ഹാര്‍ലി ഡേവിന്‍സണ്‍ ബൈക്ക് സമ്മാനമായി നല്‍കി.

പപ്പയ്ക്ക് ബൈക്ക് ഇഷ്ടമല്ലായിരുന്നു. അതറിയാവുന്ന ഞാന്‍ ആ ബൈക്ക് പപ്പയുടെ കണ്ണില്‍പ്പെടാതെ ഒരുപാട് കാലം ഒളിപ്പിച്ച് വച്ചു. ഒരിക്കല്‍ പപ്പ അത് കണ്ടുപിടിച്ചു. ദേഷ്യം വന്ന പപ്പ അപ്പോള്‍ തന്നെ ഫോണിലൂടെ സഞ്ജയ് സാറിനെ വിളിച്ചു ദേഷ്യപ്പെട്ടു. എന്റെ മകനെ നശിപ്പിക്കരുത്, അവനെ നിന്നെപ്പോലെയാക്കി തീര്‍ക്കരുത്. പപ്പയ്ക്ക് എന്തോ അതൊന്നും ഇഷ്ടമായിരുന്നില്ല. പപ്പയെ ഭയന്ന് ആ ബൈക്ക് കുറേ കാലത്തേക്ക് ഞാന്‍ ഓടിച്ചില്ല. എന്റെ സമ്പാദ്യങ്ങളില്‍ ഏറ്റവും വിലപ്പെട്ട ഒന്നാണത്.

സഞ്ജയ് സാറാകാന്‍ എനിക്ക് കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം തന്നെയാണ് എനിക്ക് ധൈര്യം തന്നത്. ഒരാളുടെ ബയോപിക് ചെയ്യുമ്പോള്‍ അത് വെറും അനുകരണമായി തീരരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനി പ്രേക്ഷകരാണ് എല്ലാം തീരുമാനിക്കേണ്ടത്'- രണ്‍ബീര്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020


mathrubhumi

2 min

അഭിനയരംഗത്ത് നിന്നും മാറിനില്‍ക്കാന്‍ കാരണം; മനസ്സുതുറന്ന് വസുന്ധര ദാസ്

Oct 1, 2019


mathrubhumi

1 min

പുരാതന ഫിലിസ്തീൻ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Jul 9, 2019