ഫെയ്‌സ്ബുക്കിലൂടെയല്ല, ഷെയ്ന്‍ നിഗം പരസ്യമായി മാപ്പു പറയണമെന്ന് നിര്‍മാതാക്കള്‍


1 min read
Read later
Print
Share

'പരസ്യമായി ചാനലുകളോട് അത്തരത്തില്‍ സംസാരിച്ചിട്ട് പിന്നീട് ഫെയ്‌സ്ബുക്കിലൂടെ മാപ്പു പറഞ്ഞിട്ട് കാര്യമില്ലല്ലോ'

ടന്‍ ഷെയ്ന്‍ നിഗവുമായി വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് നിര്‍മാതാക്കളുടെ സംഘടന. നിര്‍മാതാക്കളെ മനോരോഗികളെന്നു വിളിച്ച ഷെയ്ന്‍ നിഗം പരസ്യമായി മാപ്പു പറയണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു. ഷെയ്‌നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്നും ഷെയ്‌നുമായി ചര്‍ച്ച നടത്തേണ്ട ഉത്തരവാദിത്വം താരസംഘടനയായ അമ്മ ഏറ്റെടുക്കണമെന്നുമാണ് നിര്‍മാതാക്കളുടെ ആവശ്യം.

ഷെയ്‌നുമായി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറില്ല. സിനിമകള്‍ മുടങ്ങിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഷെയ്നിനാണ്. നിര്‍മാതാക്കളെ മനോരോഗികളെന്നു വിളിച്ച ഷെയ്‌നിന്റെ സോഷ്യല്‍മീഡിയയിലൂടെ മാപ്പു പറച്ചില്‍ അംഗീകരിക്കാനാവില്ലെന്നും പരസ്യമായി മാപ്പു പറയണമെന്നും നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹി ജി സുരേഷ്‌കുമാര്‍ പറഞ്ഞു. പരസ്യമായി ചാനലുകളോട് അത്തരത്തില്‍ സംസാരിച്ചിട്ട് പിന്നീട് ഫെയ്‌സ്ബുക്കിലൂടെ മാപ്പു പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ലംഘിക്കുന്ന ആരെയും വച്ചു പൊറുപ്പിക്കില്ലെന്നും ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറില്ലെന്നും സുരേഷ്‌കുമാര്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

ഉല്ലാസം, കുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങള്‍ മുടങ്ങിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഷെയ്നിനാണ്. വിഷയത്തില്‍ 'അമ്മ' സംഘടനയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും എന്നാല്‍ ഷെയ്‌നുമായി നേരിട്ടൊരു ചര്‍ച്ചയ്ക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവര്‍ത്തിക്കുന്നു. അതേ സമയം മോഹന്‍ലാല്‍ തിരിച്ചുവന്ന ശേഷം ഷെയ്‌നുമായി അമ്മ സംഘടന ഈ മാസം 21ന് യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് അമ്മ സംഘടന അറിയിച്ചെങ്കിലും അത് ജനുവരിയിലേക്കു മാറ്റി. ഇതോടെ നിര്‍മാതാക്കളും ഷെയ്ന്‍ നിഗവുമായുള്ള തര്‍ക്കത്തില്‍ ഉടന്‍ പരിഹാരമുണ്ടാകില്ലെന്നാണ് സൂചന.

Content Highlights : producers association asks shane nigam to apologise publicly

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

'കേരളത്തിന് ശ്രദ്ധ കിട്ടുന്നില്ല'- സോഷ്യല്‍മീഡിയ ചലഞ്ച് ആരംഭിച്ച് സിദ്ധാര്‍ത്ഥ്‌

Aug 17, 2018


mathrubhumi

1 min

വയലാറിന്റെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു

Jan 16, 2018


mathrubhumi

2 min

എന്റെ ജീവന്‍ രക്ഷിക്കൂ; രജനികാന്തിനോട് അഭ്യര്‍ഥനയുമായി ദേവദൂതനിലെ നടി

Aug 9, 2019