വീണ്ടും സെന്‍സര്‍ ചെയ്യരുത്, വിമര്‍ശകരുടെ വായടപ്പിക്കരുത്: മെര്‍സലിന് പിന്തുണയുമായി കമല്‍ഹാസനും


2 min read
Read later
Print
Share

വിമര്‍ശകരുടെ വായടപ്പിക്കരുത്. സംസാരിക്കുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നത്

രാഷ്ട്രീയ വിവാദത്തില്‍ പെട്ട വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി ഉലകനായകന്‍ കമല്‍ഹാസനും രംഗത്തെത്തി.

മെര്‍സല്‍ സര്‍ട്ടിഫൈ ചെയ്തുകഴിഞ്ഞതാണ്. അതിനെ വീണ്ടും സെന്‍സര്‍ ചെയ്യരുത്. വിമര്‍ശനങ്ങള്‍ക്കെതിരെ യുക്തിയോടെ വേണം പ്രതികരിക്കാന്‍. വിമര്‍ശകരുടെ വായടപ്പിക്കരുത്. സംസാരിക്കുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നത്-കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി എന്നിവയെ പരിഹസിച്ചെന്ന കാരണം പറഞ്ഞ് ബി.ജെ.പി വിജയ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ചിത്രത്തില്‍ നിന്ന് ഇൗ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്.രാജ എന്നിവര്‍ രംഗത്തുവന്നു. നായകന്‍ വിജയ്‌ക്കെതിരായ വ്യക്തിപരമായ ആക്രമണത്തില്‍ ചെന്നെത്തി കാര്യങ്ങള്‍. വിജയിന്റെ രാഷ്ട്രീയ താത്പര്യങ്ങളാണ് ചിത്രത്തില്‍ പ്രതിഫലിച്ചതെന്നാണ് തമിളിസൈ ആരോപിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറായെന്ന വാര്‍ത്ത പുറത്തുവന്നതിന് പിറകെയാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി കമല്‍ഹാസന്‍ രംഗത്തുവന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ പിന്തുണച്ചതിന് കഴിഞ്ഞ ദിവസം കമല്‍ ജനങ്ങളോട് ക്ഷമാപണം നടത്തിയിരുന്നു. ഇതിനുശേഷമാണ് നോട്ടുനിരോധനത്തെ പരിഹസിക്കുന്ന രംഗങ്ങളുള്ള ചിത്രത്തിന് പിന്തുണയുമായി കമല്‍ രംഗത്തുവന്നത്. നേരത്തെ തന്റെ ചിത്രമായ വിശ്വരൂപത്തിനെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ രാജ്യം വിടുമെന്നും കമല്‍ ഭീഷണിപ്പെടുത്തിയിരുന്നു.

മെര്‍സലിലെ രംഗങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ രജനികാന്തിന്റെ കബാലിയുടെ സംവിധായകനായ പാ രഞ്ജിത്തും രംഗത്തുവന്നിരുന്നു.

ചിത്രത്തിലെ രണ്ട് രംഗങ്ങളിലാണ് സര്‍ക്കാരിന്റെ പദ്ധതികള്‍ക്കെതിരായ പരിഹാസമുള്ളത്. വടിവേലു ചെയ്ത കഥാപാത്രത്തെ പോക്കറ്റടിക്കാന്‍ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ വടിവേലു തന്റെ കാലിയായ പെഴ്‌സ് തുറന്നു കാട്ടി ഡിജിറ്റല്‍ ഇന്ത്യയ്ക്കു നന്ദി പറയുന്നതാണ് തിയേറ്ററില്‍ വലിയ കൈയടിക്ക് വഴിവച്ച ഈ സീന്‍.

രണ്ടാമത്തേത് നായകന്‍ വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നതിന്റേതാണ്. സിംഗപ്പൂരില്‍ ഏഴ് ശതമാനം മാത്രമാണ് ജി. എസ്.ടിയെന്നും എന്നിട്ടും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാല്‍, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള വിജയിന്റെ ഡയലോഗാണ് പ്രശ്‌നമായത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഇനി കളിയില്‍ അല്‍പ്പം കാര്യം; ഓര്‍മകള്‍ പങ്കുവച്ച് റഹ്മാന്‍

Jan 6, 2019


mathrubhumi

1 min

'സിനിമ തീര്‍ന്നപ്പോള്‍ ഖുശ്ബുവിന് ചെക്ക് നല്‍കി, അവരത് മടക്കി എന്റെ കീശയില്‍ വച്ചു പോയി'

Apr 11, 2019


mathrubhumi

2 min

ഉര്‍വശിയുടെ ഛായയുണ്ട് എന്ന കാരണത്താൽ ഒഴിവാക്കപ്പെട്ട ചരിത്രമുണ്ട് കൽപ്പനയ്ക്ക്

Jan 25, 2020