വിജയ് ചിത്രം കോപ്പിയടി വിവാദത്തില്‍; അറ്റ്‌ലിക്കെതിരേ നിര്‍മാതാവ് രംഗത്ത്


1 min read
Read later
Print
Share

രജനീകാന്തിന്റെ മൂന്‍ഡ്രു മുഖം, കമല്‍ ഹസന്‍ അഭിനയിച്ച അപൂര്‍വ്വ സഹോദരങ്കള്‍ എന്നീ ചിത്രവുമായി മെഴ്‌സല്‍ പുലര്‍ത്തിയ സാമ്യമായിരുന്നു കോപ്പിയടി ആരോപണങ്ങള്‍ക്ക് പിന്നില്‍.

വിജയ് നായകനായെത്തിയ മെഴ്‌സല്‍ വീണ്ടും കോപ്പിയടി വിവാദത്തില്‍. നിര്‍മാതാവ് കതിരേശന്‍ ആണ് സംവിധായകന്‍ അറ്റ്ലീക്കെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. 2017 ഒക്ടോബര്‍ മാസത്തിലാണ് മെര്‍സല്‍ പുറത്തിറങ്ങിയത്. ചിത്രം റിലീസ് ചെയ്ത സമയത്തും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

രജനീകാന്തിന്റെ മൂന്‍ഡ്രു മുഖം, കമല്‍ ഹാസന്‍ അഭിനയിച്ച അപൂര്‍വ്വ സഹോദരങ്ങള്‍ എന്നീ ചിത്രവുമായി മെഴ്‌സല്‍ പുലര്‍ത്തിയ സാമ്യമായിരുന്നു കോപ്പിയടി ആരോപണങ്ങള്‍ക്ക് പിന്നില്‍. ചിത്രത്തിന്റെ റിലീസ് തടയാന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് കതിരേശന്‍ നോട്ടീസ് അയച്ചിരുന്നു. മൂന്‍ഡ്രു മുഖത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയ കതിരേശന്‍, ചിത്രത്തിന്റെ കഥ അറ്റ്‌ലി മോഷ്ടിച്ചതാണെന്ന് ആരോപിച്ചു.

രാഘവ ലോറന്‍സിനെ നായകനാക്കി മൂന്‍ഡ്രു മുഖം റീമേക്ക് ചെയ്യാന്‍ താന്‍ ആലോചിച്ചിരുന്നതായും എന്നാല്‍ അദ്ദേഹത്തിന്റെ ഡേറ്റ് പ്രശ്‌നം കാരണം സിനിമ നീണ്ടുപോയെന്നും കതിരേശന്‍ പറയുന്നു. വിശാലിന്റെ നേതൃത്വത്തിലുള്ള പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ മീറ്റിങ്ങിലും കതിരേശന്‍ പ്രശ്‌നം ഉന്നയിച്ചു. തന്റെ ആരോപണം സമര്‍ഥിക്കാന്‍ 30 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയും കതിരേശന്‍ യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

കതിരേശന്റെ ആരോപണം അറ്റ്‌ലി നിരസിച്ചു. മൂന്‍ഡ്രു മുഖവുമായി ചെറിയ സാമ്യം ഉണ്ടെങ്കിലും മെഴ്‌സല്‍ തന്റെ സൃഷ്ടിയാണെന്ന് അവകാശപ്പെട്ടു. കതിരേശന് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും അറ്റ്‌ലി പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ തിരക്കഥാകൃത്തുക്കളും സംവിധായകരും ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് കൗണ്‍സില്‍ രൂപം നല്‍കിയിരിക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020


mathrubhumi

2 min

അഭിനയരംഗത്ത് നിന്നും മാറിനില്‍ക്കാന്‍ കാരണം; മനസ്സുതുറന്ന് വസുന്ധര ദാസ്

Oct 1, 2019


mathrubhumi

1 min

പുരാതന ഫിലിസ്തീൻ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Jul 9, 2019