കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്


2 min read
Read later
Print
Share

നേരത്തെ തന്നെ ചോദ്യംചെയ്യലിന് വിധേയരായ ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം കൂടുതല്‍ ആളുകളിലേയ്ക്ക്. ദിലീപിനും നാദിര്‍ഷയ്ക്കും പുറമെ നടി കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.

ഫോണ്‍ സന്ദേശവുമായി ബന്ധപ്പെട്ട് ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അടുത്ത ദിവസം തന്നെ ചോദ്യംചെയ്യലുണ്ടായേക്കും. കേസുമായി ഒരു മാഡത്തിന് ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കാവ്യയുടെ അമ്മയെയും ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നത്.

പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് ഫെനി ബാലകൃഷ്ണനാണ് മാഡത്തിന്റെ കാര്യം വാര്‍ത്തകളിലേയ്ക്ക് വലിച്ചിഴച്ചത്. മാഡത്തോട് ചോദിച്ചശേഷം കോടതിയില്‍ കീഴടങ്ങുന്ന കാര്യം തീരുമാനിക്കാമെന്ന് പള്‍സര്‍ സുനിയുടെ കൂട്ടുകാര്‍ തന്നോട് പറഞ്ഞെന്നായിരുന്നു ഫെനി കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇതിന് പുറമെ കഴിഞ്ഞ ദിവസം പോലീസ് കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനത്തിലും റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ഒരു മെമ്മറി കാര്‍ഡ് ലഭിച്ചെന്നും ഇതില്‍ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡാണിതെന്നാണ് അഭ്യൂഹം പരക്കുന്നത്.

ഇതിനൊപ്പം തന്നെ നേരത്തെ തന്നെ ചോദ്യംചെയ്യലിന് വിധേയരായ ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. നേരത്തെ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യത്തിന്റെയും പള്‍സര്‍ സുനിയുടെ ഫോണ്‍ സന്ദേശത്തിലെ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇവരെ വീണ്ടും ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നത്.

കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്നാണ് ദിലീപ് ചോദ്യംചെയ്യലില്‍ പോലസിന് മൊഴി നല്‍കിയത്. എന്നാല്‍, ഇതിനുശേഷം നടത്തിയ അന്വേഷണത്തിലാണ് പള്‍സര്‍ ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ വന്നതിന്റെ ഫോട്ടോ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൂട്ടിങ് നടന്ന തൃശൂരിലെ ക്ലബിലെ ജീവനക്കാരെ പോലീസ് ചോദ്യംചെയ്തിരുന്നു. പള്‍സറിന് തന്റെ സിനിമയുമായി ഒരു ബന്ധവുമില്ലെന്ന് സിനിമയുടെ സംവിധായകന്‍ ബിജുവും വ്യക്തമാക്കിയിരുന്നു. ഇതുമായി കൂട്ടിവായിക്കാവുന്ന തരത്തില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് നിര്‍ണായകമായ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവരും ഒരോ മൊബൈല്‍ ടവറിന്റെ കീഴില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളൊന്നും ദിലീപ് ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നില്ല. ഇതില്‍ വ്യക്തത വരുത്താനാണ് രണ്ടാംഘട്ട ചോദ്യംചെയ്യല്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി: ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ച് തമന്ന

Feb 10, 2018


mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020


mathrubhumi

1 min

രാജ്യത്തു നിന്നും പുറത്താക്കുന്നവർക്ക് നികുതിപ്പണം തിരികെ നല്‍കുമോയെന്ന് ഷാന്‍ റഹ്മാന്‍

Dec 19, 2019