'ഷാരൂഖ് എങ്ങിനെയാണ് അയാള്‍ക്കൊപ്പം'; നിര്‍മ്മാതാവ് ബലാൽസംഗം ചെയ്‌തെന്ന് യുവനടി


2 min read
Read later
Print
Share

നിര്‍മാതാവ് കരീം മൊറാനിക്കെതിരേ യുവനടിയുടെ വെളിപ്പെടുത്തല്‍

നിര്‍മാതാവ് കരീം മൊറാനി തന്നെ ബലാൽസംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി യുവനടി. ഷാരൂഖ് ഖാന്‍ നായകനായ രാവണ്‍, ചെന്നൈ എക്‌സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് മൊറാനി. മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് യുവനടിയുടെ വെളിപ്പെടുത്തല്‍. മദ്യം നല്‍കി ബോധരഹിതയാക്കി ബലാൽസംഗം ചെയ്തുവെന്ന് ഇവര്‍ ആരോപിക്കുന്നു.

നടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

'ഞാന്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ആ സമയത്ത് മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേക്ക് വന്നു. ഞാന്‍ മദ്യപിക്കാറില്ല. അയാള്‍ ബലം പ്രയോഗിച്ച് എന്നെ കുടിപ്പിച്ചു. പിറ്റേ ദിവസമാണ് ഞാന്‍ എഴുന്നേറ്റത്. മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്നു. ഉറക്കം എഴുന്നേറ്റപ്പോള്‍ എന്റെ ശരീരം മുഴുവന്‍ പാടുകളായിരുന്നു. അയാള്‍ എന്നെ ഉപദ്രവിച്ചതിനുള്ള തെളിവുകള്‍. ഞാന്‍ ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയില്‍ ആയിരുന്നു.

അതെക്കുറിച്ച് മൊറാനിയോട് ഞാന്‍ ചോദിച്ചപ്പോള്‍ ചിരിയായിരുന്നു മറുപടി. എന്നെ പരിസഹിച്ചു, അയാളുടെ ആ ചിരി ഞാന്‍ ഒരിക്കലും മറക്കില്ല. വെറും 21 വയസ്സ് മാത്രമേ എനിക്കന്നുണ്ടായിരുന്നുള്ളൂ. അയാളുടെ മകളുടെ പ്രായം പോലും എനിക്കില്ല എന്ന് നിങ്ങള്‍ ഓര്‍ക്കണം.

സംഭവിച്ച കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ എന്റൈ നഗ്നചത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. പരാതിപ്പെട്ടാല്‍ എന്നെ ഈ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കുമെന്നും പറഞ്ഞു. അതിനു ശേഷം ഞാന്‍ ആളുകളോട് സംസാരിക്കുന്നത് നിര്‍ത്തി, ജോലി അവസാനിപ്പിച്ചു. 2015 സെപ്തംബര്‍ 12ാം തിയ്യതി അയാള്‍ എന്നെ വിണ്ടും വിളിച്ചു വരുത്തി. നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി, എന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു.

അയാള്‍ക്ക് അതില്‍ യാതൊരു നാണവും ഉണ്ടായിരുന്നില്ല. ഷാരൂഖ് ഖാനും വരുണ്‍ ധവാനും തൊട്ടടുത്ത മുറികളില്‍ ഉണ്ടെന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെ പുറത്തേക്ക് വിടാതെ പിടിച്ചു വയ്ക്കുമായിരുന്നു. മദ്യപിച്ച് കഴിഞ്ഞാല്‍ അതിക്രൂരമായി പീഡിപ്പിക്കും.

സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍ അയാളുടെ ഭാര്യയോടും മകളോടും കാര്യം പറഞ്ഞു. ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കി. അയാളുടെ സ്വാധീനം ശക്തമായത് കൊണ്ടായിരിക്കണം അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള ദേഹപരിശോധനയ്ക്ക് പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. പലരും പിന്നീട് എന്നെ വിളിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എന്റെ ഭാഗം പറയാന്‍ വക്കീല്‍ ഉണ്ടായിരുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ മാത്രമായിരുന്നു ആശ്രയം. അദ്ദേഹം എന്നോട് സംസാരിക്കാന്‍ സമയം ഇല്ലെന്ന് പറഞ്ഞു. ജില്ലാ കോടതിയില്‍ വച്ച് ജഡ്ജി എന്നോട് പുറത്ത് പോകാന്‍ പറഞ്ഞു. ഞാന്‍ കോടതിയില്‍ ഇരുന്ന് പൊട്ടിക്കരഞ്ഞു.'

കോടതി മൊറാനിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയെന്നും നഗ്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഫോണ്‍ സമര്‍പ്പിച്ചപ്പോള്‍ മൊറാനി അതില്‍ കൃത്രിമം കാട്ടിയെന്നും നടി പറയുന്നു.

ഷാരൂഖ് ഖാനെപ്പോലുള്ള ഒരു താരം മെറാനിക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അതൃപ്തിയും അവര്‍ തുറന്ന് വ്യക്തമാക്കി.

'എനിക്ക് ഷാരൂഖിനെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. പക്ഷേ എന്നാലും ചോദിച്ചു പോവുകയാണ്. എങ്ങിനെയാണ് ഷാരൂഖിനെപ്പോലെ ഇത്രയും വലിയ നടന്‍ 2 ജി സ്‌പെക്ട്രം ( 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മൊറാനിക്കെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്. സി.ബി.ഐ ആണ് ഇദ്ദേഹത്തെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്) അഴിമതിയില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന ഒരാള്‍ക്കൊപ്പം ജോലി ചെയ്യുന്നത്. ഇത്രയും അനുഭവിച്ചിട്ടും എനിക്കൊപ്പം ആരുമില്ല'- നടി കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020


mathrubhumi

2 min

അഭിനയരംഗത്ത് നിന്നും മാറിനില്‍ക്കാന്‍ കാരണം; മനസ്സുതുറന്ന് വസുന്ധര ദാസ്

Oct 1, 2019


mathrubhumi

1 min

പുരാതന ഫിലിസ്തീൻ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Jul 9, 2019