അമര്‍ അക്ബര്‍ ആന്റണിയെക്കുറിച്ച് ഹാര്‍വാഡില്‍ പ്രബന്ധം


1 min read
Read later
Print
Share

വില്ല്യം എലിസണ്‍, ക്രിസ്റ്റിയന്‍ ലീ നൊവെറ്റ്‌സ്‌കെ, ആന്‍ഡി റോട്ട്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തി പുസ്തകമിറക്കിയത്.

ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാം അമര്‍ അക്ബര്‍ ആന്റണിയെക്കുറിച്ച് ഹാര്‍വാഡ് സര്‍കലാശാലയില്‍ ഗവേഷണ പ്രബന്ധം. 1977ല്‍ പുറത്തിറങ്ങി ബോക്‌സ് ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിച്ച ഈ ചിത്രത്തെക്കുറിച്ച് വില്ല്യം എലിസണ്‍, ക്രിസ്റ്റിയന്‍ ലീ നൊവെറ്റ്‌സ്‌കെ, ആന്‍ഡി റോട്ട്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തി പുസ്തകമിറക്കിയത്.

മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും കരുത്തും സൗന്ദര്യവും വിളിച്ചോതി മന്‍മോഹന്‍ ദേശായി ഒരുക്കിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന, ഋഷി കപൂര്‍ എന്നിവാണ് പ്രധാന വേഷത്തിലെത്തിയത്. ബച്ചന്‍ തന്നെയാണ് പ്രബന്ധത്തിന്റെ പുറംചട്ട അടക്കം ഈ വിവരം ട്വീറ്റ് ചെയ്തത്.

കുട്ടിക്കാലത്ത് വേര്‍പ്പെട്ടുപോകുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അമര്‍ ഹിന്ദുവായും അക്ബര്‍ മുസ്ലീമായും ആന്റണി ക്രിസ്ത്യാനിയായും വളരുന്നു. ഇവര്‍ ഇരുപത്തിരണ്ട് വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് ഇതിവൃത്തം. പ്രാണാണ് ഇവരുടെ അച്ഛന്‍ കിഷന്‍ലാലായി വേഷമിടുന്നത്. മൂത്ത മകന്‍ അമര്‍ ഖന്നയായി വിനോദ് ഖന്നയും രണ്ടാമത്തെ മകന്‍ ആന്റണി ഗോണ്‍സാല്‍വസായി ബച്ചനും മൂന്നാമത്തെ മകന്‍ രാജു എന്ന അക്ബര്‍ അലഹബാദിയായി ഋഷി കപൂറും വേഷമിട്ടു. ഷബാന ആസ്മി, നീതു സിങ്, പര്‍വീണ്‍ ബാബി എന്നിവരായിരുന്നു നായികമാര്‍.

അന്‍ ഹോനി കോ, മൈ നെയിം ഇസ് ആന്റണി ഗോണ്‍സാല്‍വസ്, പര്‍ദ ഹൈ പര്‍ദ തുടങ്ങിയ ലക്ഷ്മികാന്ത്-പ്യാരേലാല്‍ ഈണമിട്ട അതിലെ ഗാനങ്ങള്‍ ഏക്കാലത്തെയും വലിയ ഹിറ്റുകളാണ്.

ഹാസ്യവും ആക്ഷനും സെന്റിമെന്റ്‌സും ഹിറ്റ് ഗാനങ്ങളും കോര്‍ത്തിണക്കി ഒരുക്കിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാവുക മാത്രമല്ല, നിരവധി പരുസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ഈ ചിത്രം മലയാളം ഉള്‍പ്പടെ (നാദിര്‍ഷയുടെ ചിത്രമല്ല) ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മൊഴിമാറ്റിയോ റീമേക്ക് ചെയ്‌തോ ഇറക്കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

പ്രചരിക്കുന്നത് വ്യാജവാര്‍ത്ത; കീരിക്കാടന്‍ ജോസിന് എല്ലാ സഹായവും നല്‍കുന്നുണ്ട്- ഇടവേള ബാബു

Dec 23, 2019


mathrubhumi

2 min

'എന്റെ സ്വപ്‌നങ്ങളിലെ പുരുഷന്‍' ആരാധകനുമായി വിവാഹം കഴിഞ്ഞുവെന്ന് രാഖി സാവന്ത്

Aug 5, 2019


mathrubhumi

1 min

സഹപ്രവര്‍ത്തകര്‍ മരിക്കുമ്പോള്‍ ഞങ്ങള്‍ പട്ടാളക്കാര്‍ കരയാറില്ല- മേജര്‍ രവി

Mar 3, 2019