നികുതി ആനുകൂല്യം: എന്‍പിഎസില്‍ ചേരുന്നവരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധന


1 min read
Read later
Print
Share

മുംബൈ: ആദായ നികുതി ആനുകൂല്യം ലഭിച്ചതോടെ എന്‍പിഎസില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ 100 ശതമാനത്തിലേറെയാണ് വര്‍ധന.

അഞ്ച് വര്‍ഷം മുമ്പാണ് പദ്ധതി അവതരിപ്പിച്ചതെങ്കിലും റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം കുറവായിരുന്നു.

കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന മൊത്തം തുകയില്‍ 40 ശതമാനത്തിന് ആദായനികുതി നല്‍കേണ്ടതില്ലെന്ന വ്യവസ്ഥ കഴിഞ്ഞ ബജറ്റിലാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.

1.38 ലക്ഷം കോടിയാണ് എന്‍പിഎസില്‍ നിലവിലുള്ള നിക്ഷേപം. ഇതില്‍ 3000 കോടിയോളം രൂപ റീട്ടെയില്‍ നിക്ഷേപകരുടെതാണ്.

പദ്ധതിയില്‍ നിര്‍ബന്ധിത അംഗങ്ങളായ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തേക്കാള്‍ റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണം കൂടുതലാണ്. അതേസമയം, നിക്ഷേപതുകയുടെ കാര്യത്തല്‍ മറിച്ചാണ്.

മൊത്തം വരിക്കാരില്‍ 40 ശതമാനത്തില്‍താഴെമാത്രമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം. അതേസമയം, നിക്ഷേപ തുകയില്‍ 87 ശതമാനവും ഇവരുടെ വിഹിതമാണെന്ന് പെന്‍ഷന്‍ ഫണ്ട് അതോറിറ്റി(പിഎഫ്ആര്‍ഡിഎ)ചെയര്‍മാന്‍ ഹേമന്ദ് കോണ്‍ട്രാക്ടര്‍ വ്യക്താക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram