രാഹുലിനെതിരേ വീണ്ടും സുധാകരന്‍; സൗന്ദര്യംകണ്ട് ആരും വോട്ടുചെയ്യില്ല


1 min read
Read later
Print
Share

സുമുഖനാണെന്ന് വിചാരിച്ച് ആരും വോട്ടുചെയ്യില്ല. പ്രവൃത്തി നോക്കി വോട്ടു ചെയ്യുന്നവരാണ് കേരളത്തിലുള്ളത്. എന്നെപ്പോലെ പൊക്കം കുറഞ്ഞയാളെ വിജയിപ്പിച്ചത് സൗന്ദര്യം നോക്കിയല്ല.

ആലപ്പുഴ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്ത തലമുറയുടെ പ്രതിനിധിയാണെന്ന് മന്ത്രി ജി. സുധാകരന്‍. ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധഭൂമിയില്‍നിന്ന് തോറ്റോടി രാഹുല്‍ഗാന്ധി വയനാട്ടിലേക്കുവന്നത് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധരായ നേതാക്കളുടെ വാക്കുകേട്ടാണ്. സുമുഖനാണെന്ന് വിചാരിച്ച് ആരും വോട്ടുചെയ്യില്ല. പ്രവൃത്തി നോക്കി വോട്ടു ചെയ്യുന്നവരാണ് കേരളത്തിലുള്ളത്. എന്നെപ്പോലെ പൊക്കം കുറഞ്ഞയാളെ വിജയിപ്പിച്ചത് സൗന്ദര്യം നോക്കിയല്ല.

വയനാട്ടിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ മാധ്യമ പ്രവര്‍ത്തകനെ രക്ഷിക്കാനെത്തി. പ്രിയങ്കയും ഉണ്ടായിരുന്നു. ആരെങ്കിലും വീണാല്‍ അവരെ ആശുപത്രിയിലെത്തിക്കാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുകയല്ലേ ചെയ്യേണ്ടത്. അതുചെയ്യാതെ നാടകം കളിച്ചു. ബ്ലാക്ക്ക്യാറ്റ് പ്രിയങ്കയെക്കൊണ്ട് ഷൂ എടുപ്പിച്ചു. ഇത്തരം നാടകം ഉത്തരേന്ത്യയിലും പയറ്റിയതാണെന്നാണ് കേള്‍ക്കുന്നത്. ഇതൊന്നുംകൊണ്ട് വോട്ട് കിട്ടില്ല. വോട്ടു കിട്ടണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ഭരണനേട്ടം പറഞ്ഞാല്‍ മതി. പക്ഷേ, അതിനുള്ള പ്രാപ്തിയില്ല. കമ്യൂണിസ്റ്റുകാരെ വേദനിപ്പിച്ചും അപമാനിച്ചും കോണ്‍ഗ്രസ് ഒരുകാലത്തും രക്ഷപ്പെടില്ല.

മോദിയാണെങ്കില്‍ ശബരിമല ശാസ്താവാണ് സ്ഥാനാര്‍ഥിയെന്ന നിലയിലാണ് പ്രചാരണം നടത്തുന്നത്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. ഏറ്റവുംവലിയ തോല്‍വി ബി.ജെ.പി.ക്ക് ഉണ്ടാവുന്നത് പത്തനംതിട്ടയിലായിരിക്കും. എന്‍.എസ്.എസ്. ആര്‍ക്കും പിന്തുണയും നല്‍കുന്നില്ല, ശല്യവുമുണ്ടാക്കുന്നില്ല. അവരെക്കുറിച്ച് ഒരാക്ഷേപവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

Content Highlights: minister g sudhakaran against rahul gandhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram