To advertise here, Contact Us



പശ്ചിമബംഗാളില്‍ സ്ഥാനാര്‍ഥിയായ പിബി അംഗത്തിനു നേരെ വെടിവെപ്പ്


1 min read
Read later
Print
Share

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടയില്‍ ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പ്. റായ്ഗഞ്ചിലെ ഇസ്ലാംപുരില്‍ വെച്ചാണ് ആക്രമണമുണ്ടായത്.

To advertise here, Contact Us

മുഹമ്മദ് സലീമിന്റെ വാഹന വ്യൂഹം കടന്നുപോകുന്നതിനിടെ ഒരു കൂട്ടം ആള്‍ക്കാര്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. കല്ലുകളും ഇഷ്ടികകളും വാഹനങ്ങള്‍ക്കു നേരെ എറിയുകയും ചെയ്തു. മുഹമ്മദ് സലീം സഞ്ചരിച്ചിരുന്ന വാഹനം പൂര്‍ണമായും തകര്‍ന്നു.

ആക്രമണത്തെ തുടര്‍ന്ന് മുഹമ്മദ് സലീമിനെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി. അദ്ദേഹം സുരക്ഷിതനാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിനു പിന്നിലെന്ന് മുഹമ്മദ് സലീം ആരോപിച്ചു. ഇവിടെ ആയുധങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ ബൂത്തില്‍ കടന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

സ്ഥാനാര്‍ഥിക്കു നേരെ നടന്ന ആക്രമണം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: CPM candidate Mohammed Salim, convoy attacked, bullets fired, lok sabha election 2019

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us