'അവരുടെ അധ്യാപികയായതില്‍ ഞാനിന്ന് അഭിമാനിക്കുന്നു'


വീണ എസ്.

1 min read
Read later
Print
Share

ട്ടികള്‍ ഭാവിയില്‍ ഓര്‍ത്തഭിമാനിക്കുന്ന ഒരധ്യാപികയാവണം എന്ന ആഗ്രഹത്തോടെയാണ് അഞ്ച് വര്‍ഷം മുമ്പ് ഞാനീ പ്രൊഫഷനിലെത്തിയത്

വീണ എസ്.

ഷെപ്പേഡ് സാറിനെ പോലെ, എം ടി സാറിനെയും പണിക്കര്‍ സാറിനെയും പോലെ കുട്ടികള്‍ ഭാവിയില്‍ ഓര്‍ത്തഭിമാനിക്കുന്ന ഒരധ്യാപികയാവണം എന്ന ആഗ്രഹത്തോടെയാണ് അഞ്ച് വര്‍ഷം മുമ്പ് ഞാനീ പ്രൊഫഷനിലെത്തിയത്. ആ ആഗ്രഹപൂര്‍ത്തീകരണത്തിലേക്കെത്താന്‍ ഇനിയും പല ജീവിതപാഠങ്ങളും അക്കാദമിക പഠനങ്ങളും ആവശ്യമായിട്ടുണ്ട്.

അധ്യാപന ജീവിതത്തിലെ ഈ ചെറിയ കാലയളവില്‍ തന്നെ എന്നെ അത്ഭുതപ്പെടുത്തിയ, എന്റെ സ്‌നേഹം ഞാനറിയാതെ പിടിച്ചു വാങ്ങിയ ചില വിദ്യാര്‍ഥികളുണ്ട്. അവരെ ആ പേരില്‍ അഭിസംബോധന ചെയ്യുന്നത് തന്നെ മനസ്സിലൊരു അസാധാരണത്വമുളവാക്കുന്നു. ഞാനും അവരുമായുള്ള പ്രായവ്യത്യാസം, അതിലുപരി അവര്‍ പരിധിയില്ലാതെ എനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹവും - എന്റെ കൊച്ചനുജന്മാരുടെയും അനുജത്തിമാരുടെയും രൂപമാണ് മനസ്സിലുണ്ടാക്കിയിട്ടുള്ളത്.

പണ്ട് കേട്ടറിഞ്ഞിട്ടുള്ള കഥകളല്ല അധ്യാപക - വിദ്യാര്‍ഥി ബന്ധങ്ങളെ പറ്റി ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും. ഭയത്തിന്റെയും പകയുടെയും നിഴലുകള്‍ ഈ പരിപാവന ബന്ധത്തിന്റെ ഊഷ്മളത തീര്‍ത്തും നശിപ്പിച്ചില്ലാതാക്കിയിക്കുന്നു. അധ്യാപനം വെറും ഉപജീവനമാര്‍ഗമാവുകയും കുട്ടികളവരെ വെറും ഡിസിപ്ലിനേറിയന്‍സ് മാത്രമായി കാണുകയും ചെയ്യുന്നതാണിപ്പോള്‍ കണ്ടുവരാറ്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി എന്നെ അമ്പരപ്പിച്ച ചില കുട്ടികളുമുണ്ട് ഈ കൊച്ചു കാലയളവില്‍. പ്രോത്സാഹനവും പ്രാര്‍ത്ഥനയുമല്ലാതെ ഒന്നും കൊടുത്തിട്ടില്ല എന്റേതായി. എന്നിട്ടും പിന്നിടുന്ന ഓരോ വഴികളിലും നേടിയെടുക്കുന്ന ഓരോ സമ്മാനത്തിനും എന്നെ വിളിച്ച് സന്തോഷം പങ്കുവെക്കുന്ന, അഭിപ്രായം ചോദിക്കുന്ന, പ്രാര്‍ഥിക്കാനാവശ്യപ്പെടുന്ന, ആര്‍ജ്ജിച്ചെടുത്ത അധികാരത്തോടെ എന്നെ 'മിസ്സേ' എന്നു നീട്ടി വിളിക്കുന്നവര്‍. ഞാനിന്ന് ആ വിദ്യാര്‍ഥികളുടെ പേരില്‍, അവരുടെ അധ്യാപികയായതില്‍ അഭിമാനിക്കുന്നു!

(തിരുവനന്തപുരം നീരമങ്കര എന്‍.എസ്.എസ് വിമന്‍സ് കോളേജിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Veena S from NSS Womens College Neeramankara shares her experience with students

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram