മകനെ കൊലപ്പെടുത്തിയ മുന്‍ കാമുകനെ യുവതി കുത്തിക്കൊന്നു; കൃത്യമായ ആസൂത്രണം, പ്രതികാരം


2 min read
Read later
Print
Share

കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നാഗരാജന്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെ മഞ്ജുള പദ്ധതികള്‍ ആസൂത്രണം ചെയ്തുതുടങ്ങി.

ചെന്നൈ: മകനെ കൊലപ്പെടുത്തിയ മുന്‍ കാമുകനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തിക്കൊന്നു. ചെന്നൈ സ്വദേശി നാഗരാജനെയാണ് മുന്‍ കാമുകി മഞ്ജുളയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മഞ്ജുളയുടെ ഒമ്പതുവയസുകാരനായ മകനെ കൊലപ്പെടുത്തി ജയിലിലായ നാഗരാജന്‍ ജാമ്യത്തിലിറങ്ങിയപ്പോളാണ് യുവതിയും സംഘവും കൃത്യം നടത്തിയത്.

ചെന്നൈയില്‍ എന്‍ജിനീയറായിരുന്ന മഞ്ജുളയും വീടിന് സമീപം താമസിച്ചിരുന്ന നാഗരാജനും തമ്മില്‍ നേരത്തെ വിവാഹേതര ബന്ധമുണ്ടായിരുന്നു. ഭര്‍ത്താവ് കാര്‍ത്തികേയനും ഒമ്പതുവയസുകാരനായ മകന്‍ റിതീഷും അടങ്ങുന്ന കുടുംബത്തില്‍ ഇതിനെചൊല്ലി കലഹവുമുണ്ടായി. എന്നാല്‍ ഭര്‍ത്താവറിയാതെ യുവതി നാഗരാജനുമായുള്ള ബന്ധം രഹസ്യമായി തുടര്‍ന്നു. ഇതിനിടെയാണ് മഞ്ജുളയോടൊപ്പം ജീവിക്കാന്‍ മകന്‍ തടസമാകുമെന്ന് കരുതി നാഗരാജന്‍ അരുംകൊല നടത്തിയത്. ഒമ്പത് വയസുകാരനായ റിതീഷിനെ നാഗരാജന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കൊലപ്പെടുത്തി. മഞ്ജുള അറിയാതെയായിരുന്നു കൊലപാതകം. പിന്നീട് പോലീസ് അന്വേഷണത്തില്‍ നാഗരാജന്‍ പിടിയിലായി.

മകന്റെ കൊലപാതകത്തിന് പിന്നാലെ മഞ്ജുളയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി. എന്നാല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെങ്കിലും ഭാര്യയുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. സ്വത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തികേയന്‍ മഞ്ജുളയെ നിരന്തരം ശല്യംചെയ്തു. ഇതോടെ മകനെ കൊലപ്പെടുത്തിയ നാഗരാജനെയും ഭര്‍ത്താവിനെയും ഇല്ലാതാക്കണമെന്ന് മഞ്ജുള മനസിലുറപ്പിച്ചു.

ഭര്‍ത്താവിനെ വകവരുത്താന്‍ മഞ്ജുള ഒരു തോക്ക് വാങ്ങിയെങ്കിലും സുഹൃത്ത് ഇവരെ കബളിപ്പിച്ചു. യഥാര്‍ഥ തോക്കിന് പകരം കളിത്തോക്ക് വാങ്ങിനല്‍കിയാണ് സുഹൃത്ത് യുവതിയെ പറ്റിച്ചത്. ഈ സംഭവം പിന്നീട് പോലീസ് കേസായെങ്കിലും ഇരുവരും ജാമ്യം നേടി പുറത്തിറങ്ങി. എന്നാല്‍ ഇതിനുശേഷവും മഞ്ജുള പ്രതികാരം ചെയ്യണമെന്ന തീരുമാനത്തില്‍നിന്ന് പിന്മാറിയില്ല.

കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നാഗരാജന്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെ മഞ്ജുള പദ്ധതികള്‍ ആസൂത്രണം ചെയ്തുതുടങ്ങി. സുഹൃത്തുക്കളായ ദിനേഷ്, ശ്യാം, സന്തോഷ് കുമാര്‍ എന്നിവരുമായി ചേര്‍ന്ന് കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സംഭരിച്ചു. തുടര്‍ന്നാണ് നാഗരാജന്‍ ജോലിസ്ഥലത്ത് നിന്ന് മടങ്ങുമ്പോള്‍ കൃത്യം നടത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന നാഗരാജന്‍ ഓഫീസില്‍നിന്നിറങ്ങിയതിന് പിന്നാലെ ബൈക്കുകളിലെത്തിയ സംഘം ഇയാളെ ആയുധങ്ങളുമായി ആക്രമിച്ചു. മഞ്ജുളയും സ്ഥലത്തെത്തി. തുടര്‍ന്ന് മഞ്ജുളയും സുഹൃത്തുക്കളും ചേര്‍ന്ന് നാഗരാജനെ കുത്തിക്കൊല്ലുകയായിരുന്നു. ശരീരമാസകലം കുത്തേറ്റ നാഗരാജന്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. കൊലപാതകത്തിനുശേഷം മഞ്ജുളയും സുഹൃത്തുക്കളും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. നിലവില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: woman murdered her ex lover who killed her son in chennai

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
kaipamangalam fraud case

2 min

മിസ്ഡ്‌കോള്‍ പരിചയം; വീട്ടമ്മയില്‍നിന്ന് തട്ടിയെടുത്തത് 65 പവനും 4 ലക്ഷം രൂപയും; മൂന്നുപേർ പിടിയില്‍

Jan 5, 2022


killippalam drugs case thiruvananthapuram

1 min

ലോഡ്ജിലെത്തിയ പോലീസിന് നേരേ പടക്കമേറ്, കഞ്ചാവും എംഡിഎംഎയും ആയുധങ്ങളും; രണ്ടുപേര്‍ പിടിയില്‍

Oct 19, 2021


theft near Police commissioner office Kollam robbery cases increases in an year

1 min

പോലീസ് കമ്മിഷണർ ഓഫീസിൽനിന്ന്‌ കണ്ണെത്തുംദൂരത്ത്‌ നാലിടത്ത്‌ മോഷണം

Feb 19, 2020