ഇന്നും ഹാജരാകില്ല: ലീന മരിയ പോളിനെ വിളിച്ചുവരുത്താനൊരുങ്ങി പോലീസ്


1 min read
Read later
Print
Share

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന വെടിവെപ്പിന്റെ തുടര്‍ അന്വേഷണത്തിനായി ബ്യൂട്ടിപാര്‍ലര്‍ ഉടമയും നടിയുമായി ലീന മരിയ പോളിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നു. ലീന മരിയ പോള്‍ ഇതുവരെയും ഹാജരാകാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി കടുപ്പിക്കുന്നത്. അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ ലീന മരിയ പോളിന്റെ മൊഴി നിര്‍ണായകമാണ്. ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തലൂടെ മാത്രമെ സംഭവത്തിന്റെ ചുരുളഴിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പോലീസ്. ഞായറാഴ്ച ലീനയോട് എത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. തിങ്കളാഴ്ച എത്താമെന്ന് പറഞ്ഞിരുന്നെങ്കിലും എത്താന്‍ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് പോലീസ് വിളിച്ചുവരുത്താന്‍ തയ്യാറെടുക്കുന്നത്. നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് പോലീസിന്റെ നീക്കം.

കൊച്ചി കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകളെപ്പറ്റിയും ഇവരുടെ സഹായികളുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ലീന മരിയ പോളിന്റെ സുഹൃത്തായ സുകേഷ് ചന്ദ്രശേഖറിന്റെ ഹവാല ഇടപാടുകള്‍ക്ക് വെടിവയ്പ്പുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.

അധോലോകത്തെ സംഭവത്തിലേക്ക് മനപൂര്‍വ്വം വലിച്ചിഴച്ചതാകാമെന്നും ഇതിന്റെ ഭാഗമായാണ് രവി പൂജാരിയുടെ പേര് പറഞ്ഞതെന്നുമാണ് പോലീസ് സംശയിക്കുന്നത്. വെടിവയ്പ്പിന് പിന്നിലെ ഉദ്ദേശം പേടിപ്പെടുത്തുക എന്നത് മാത്രമാണ് അതുകൊണ്ട് അധോലോകമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നില്ല. അന്വേഷണമായി സഹകരിക്കുന്ന നിലപാട് സംഭവത്തിനുശേഷം രണ്ടു ദിവസം കഴിഞ്ഞിട്ടും ലീന മരിയ പോള്‍ എടുത്തിട്ടില്ല. അതും സംശയത്തോടെയാണ് പോലീസ് കാണുന്നത്.

കൊച്ചി കേന്ദ്രീകരിച്ചുള്ള ക്വെട്ടേഷന്‍ സംഘങ്ങളാകാം വെടിവയ്പ്പിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.

Content Highlight: police issue notice against leena maria paul for questioning

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ടുകോടി തട്ടി

May 13, 2017


mathrubhumi

1 min

മോഡലിനെ കൊന്നത് ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതുകൊണ്ടെന്ന് പ്രതിയായ ഫോട്ടോഗ്രാഫര്‍

Jan 25, 2019


mathrubhumi

1 min

ചന്ദ്രബോസ് വധക്കേസ്: നിസാമിന് കര്‍ശന നിരീക്ഷണത്തില്‍ മൂന്ന് 'പകല്‍' പരോള്‍

Jan 21, 2019